
മോസ്‌കോ: ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ആരാധകരുടെ ഹൃദയത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു ക്രൊയേഷ്യയുടെ സുവര്‍ണ തലമുറ. ലോകകപ്പ് ചരിത്രത്തില്‍ തന്നെ വിസ്‌മയമായിക്കഴിഞ്ഞ ഈ വിജയക്കുതിപ്പില്‍ ക്രൊയേഷ്യന്‍ സൂപ്പര്‍താരം പെരിസിച്ചിന് പറയാനുള്ളത് ഇതാണ്. 'ഞങ്ങള്‍ സ്വപ്‌നത്തോട് വളരെയധികം അടുത്തുകഴിഞ്ഞു'.
ഈ ജൈത്രയാത്ര വര്‍ണനാതീതമാണ്. ക്രൊയേഷ്യയുടെ ഇതിഹാസ താരങ്ങള്‍ക്കും ആരാധകര്‍ക്കുമുള്ള ആംഗീകാരമാണിത്. തങ്ങള്‍ ഇത്രയധികം മുന്നോട്ട് കുതിക്കുമെന്ന് ലോകകപ്പിന് മുന്‍പ് ആരും കരുതിയിരുന്നില്ല. മൂന്ന് മത്സരങ്ങളില്‍ പിന്നിട്ട് നിന്നശേഷം ഞങ്ങള്‍ വിജയം എത്തിപ്പിടിച്ചു. ടീം സ്‌പിരിറ്റാണ് ഇത് തെളിയിക്കുന്നത്- ഇംഗ്ലണ്ടിനെതിരായ മത്സരശേഷം പെരിസിച്ച് പറഞ്ഞു.
1998 ലോകകപ്പില്‍ ഫ്രാന്‍സ് സെമിയില്‍ ക്രൊയേഷ്യയുടെ വഴിമുടക്കി. അത് തങ്ങളെ കൂടുതല്‍ പ്രചോദിപ്പിച്ചിട്ടേയുള്ളൂ. ഈ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സ് ഫേവറേറ്റുകളാണ്. എന്നാല്‍ കപ്പുയര്‍ത്താന്‍ കഴിവിന്‍റെ പരമാവധി പരിശ്രമിക്കും. ഒരുക്കത്തിനായി മൂന്ന് ദിവസം മുന്നിലുണ്ട്. ലോകകപ്പുയര്‍ത്തുക എന്നതാണ് അത്യന്തിക ലക്ഷ്യം. അതിലേക്ക് തങ്ങള്‍ അടുത്തുകൊണ്ടിരിക്കുകയാണെന്നും പെരിസിച്ച് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam