
ഫുട്‌ബോളെന്നും ലോകകപ്പെന്നും കേള്‍ക്കുമ്പോള്‍ അനിത സത്യന്റെ നെഞ്ചിലൊരു ഒരു വിങ്ങലാണ്. 2006ലെ ജര്‍മനി ലോകകപ്പ് ഇപ്പോഴും ഒരു നൊമ്പരമായി കിടക്കുന്നുണ്ട് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വി.പി. സത്യന്റെ ഭാര്യയുടെ നെഞ്ചിനകത്ത്. അന്നത്തെ ഫൈനലിന് ശേഷം സത്യേട്ടന്‍ പോയത് മറക്കാന്‍ വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും സാധിക്കുന്നില്ല. സത്യന്‍ എന്ന നായകന്റെ ഓര്‍മകളാണ് അനിത സത്യനെ ഇന്നും ജീവിതത്തില്‍ മുന്നോട്ട് നയിക്കുന്നത്. ഇതെല്ലാം പറയുമ്പോള്‍ അനിതയുടെ ശബ്ദം അല്‍പം ഇടറി, പക്ഷേ ക്യാപ്റ്റന്‍ ഗ്രൗണ്ടില്‍ പുറത്തെടുത്ത നിശ്ചയദാര്‍ഡ്യം അവരില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന മലയാളികള്‍ക്കും സത്യനെ അത്ര വേഗം മറക്കാന്‍ കഴിയില്ല. അതുപോലെ തന്നെയാണ് അനിത സത്യനെയും. കഴിയുന്ന അത്രയും ലോകകപ്പിലെ മത്സരങ്ങള്‍ കാണണമെന്നാണ് ആഗ്രഹമെന്ന് അനിത പറയുന്നു. നന്നായി കളിക്കുന്ന എല്ലാ ടീമിനെയും ഇഷ്ടമാണ്. പക്ഷേ ബ്രസീലിനോട് പ്രത്യേക ഒരിഷ്ടമുണ്ട്. മഞ്ഞപ്പടയുടെ കളിയോടുള്ള സ്‌നേഹമാണ് അവരിലേക്ക് കൂടുതല്‍ അടുപ്പിച്ചത്. ഒരു സംസ്‌കാരം പോലെയാണ് അവര്‍ ഫുട്‌ബോളിനെ കൊണ്ടു നടക്കുന്നത്. എങ്കിലും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നവര്‍ കിരീടം നേടണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam