
മോസ്‌കോ: ലോകത്തെ വിലയേറിയ ഗോള്‍കീപ്പര്‍ എന്ന പെരുമയുമായാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ഡേവിഡ് ഡി ഗിയ സ്‌പാനീഷ് കുപ്പായത്തില്‍ ലോകകപ്പിനെത്തിയത്. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തിലെ സ്‌പെയിനിന്‍റെ മൂന്ന് മത്സരവും കഴിഞ്ഞപ്പോള്‍ ഈ ലോകകപ്പിലെ മോശം ഗോള്‍കീപ്പറാണ് ഡി ഗിയ എന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. ഇതുവരെ മൂന്ന് മത്സരങ്ങളില്‍ ഒരു സേവ് മാത്രമാണ് ഗിയയുടെ പേരിലുള്ളത്.
ആദ്യ മത്സരത്തില്‍ പോര്‍ച്ചുഗലിനെതിരെ മോശം പ്രകടനമാണ് ഗിയ കാഴ്ച്ചവെച്ചത്. മൂന്ന് ഗോളുകള്‍ വഴങ്ങിയപ്പോള്‍ റൊണാള്‍ഡോയുടെ ഒരു ദുര്‍ബല ഷോട്ട് ഗിയയുടെ കൈകളിലൂടെ ചോര്‍ന്നു. അടുത്ത മത്സരത്തില്‍ ഇറാനെതിരെ ഒരു ഗോളിന് കഷ്‌ടിച്ച് സ്‌പെയിന്‍ വിജയിച്ചപ്പോള്‍ ഒരു ഷോട്ട് പോലും ഗിയക്ക് തടയേണ്ടിവന്നില്ല. ഇറാന്‍ സ്‌പാനിഷ് ഗോള്‍മുഖത്തേക്ക് ഒരു ഷോട്ട് പോലും ഉതിര്‍ത്തില്ല എന്നതാണ് ഗിയക്ക് തുണയായത്.
ഇതോടെ ഈ ലോകകപ്പിലെ ദുരന്തമായി ഡേവിഡ് ഡി ഗിയ മാറി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡണ്‍ ഗ്ലൗ ഇക്കുറി ഗിയക്കായിരുന്നു. മെക്സിക്കന്‍ ഗോള്‍കീപ്പര്‍ ഗില്ലര്‍മോ ഒച്ചാവോയാണ്( രണ്ട് മത്സരങ്ങളില്‍ 14) ഈ ലോകകപ്പില്‍ കൂടുതല്‍ സേവുകള്‍ നടത്തിയിട്ടുള്ളത്. രണ്ട് മത്സരങ്ങളില്‍ തന്നെ 10 സേവുകളുമായി ഡെന്‍മാര്‍ക്കിന്‍റെ കാസ്‌പറാണ് രണ്ടാം സ്ഥാനത്ത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam