
കഴിഞ്ഞ മാസം 14ന് തുടങ്ങിയ വിചാരണനടപടികള്‍ ഈമാസം 18നാണ് പൂര്‍ത്തിയായത്. കൊലപാതകം, കൊലപാതക ശ്രമം, ഉദ്യോഗസ്ഥനെ കുത്തി പരിക്കേല്‍പ്പിക്കല്‍, വ്യാജരേഖചമയക്കല്‍ തുടങ്ങി പ്രോസിക്യൂഷന്‍ ഉന്നയിച്ച ആറു കുറ്റങ്ങളില്‍ അഞ്ചും കോടതിയില്‍ തെളിയിക്കപ്പെട്ടു. ആട് ആന്റണിയക്കുള്ള ശിക്ഷ കഴിഞ്ഞ വെള്ളിയാഴ്ച വിധിക്കേണ്ടതായിരുന്നു. അഭിഭാഷകരുടെ പ്രതിഷേധത്തെതുടര്‍ന്നാണ് മാറ്റിവച്ചത്. ശിക്ഷ വിധിയ്‌ക്കുന്നതിന് മുമ്പ് പ്രതിയക്ക് പറയാനുള്ളത് കോടതി കേള്‍ക്കും. കൊല്ലപ്പെട്ട മണിയന്‍പിള്ളയുടെ കുടുംബത്തിനുള്ള നഷ്‌ടപരിഹാരം സംബന്ധിച്ചും കോടതി വാദം കേള്‍ക്കും.
കുറ്റക്കാരനാണന്ന് കണ്ടെത്തിയ ആട് ആന്റണിയ്‌ക്ക് പരാമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേസിലെ പ്രധാന ദൃസാക്ഷി പാരിപ്പള്ളി സ്റ്റേഷനിലെ മുന്‍ എഎസ്ഐ ജോയി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാരിപ്പള്ളി സ്റ്റേഷനിലെ പഴയ സഹപ്രവര്‍ത്തകരും ആട് ആന്റണിക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. 2012 ജൂണ്‍ 26നാണ് മണിയന്‍പിള്ളയെ ആട് ആന്റണി കുത്തിക്കൊലപ്പെടുത്തിയത്. മൂന്നര വര്‍ഷം കഴിഞ്ഞ് പാലക്കാട് വച്ച് പിടിയിലായി. ആട് ആന്റണിയുടെ പേരിലുള്ള മറ്റ് കേസുകളുടെ വിചാരണയും ഉടന്‍ ആരംഭിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam