
തൃശൂർ: തൃശൂർ കേച്ചേരിയിൽ അഞ്ചംഗ കുടുംബത്തെ മരിച്ചനിലയിൽ കണ്ടെത്തി. മഴുവഞ്ചേരി സ്വദേശി ജോണിയും ഭാര്യയും മൂന്നു മക്കളുമാണ് മരിച്ചത്. ജോണി(48), ഭാര്യ സോമ(35), മക്കളായ ആഷ്ലി(11), ആൻസണ്‍(9), ആൻമരിയ(7) എന്നിവരാണ് മരിച്ചതെന്നു പോലീസ് അറിയിച്ചു.
ജോണിയെ വിഷം ഉള്ളിൽച്ചെന്നു മരിച്ചനിലയിലാണ് കണ്ടെത്തിയത്. മറ്റു നാലുപേരുടെ മൃതദേഹങ്ങൾ കഴുത്തറത്തു കൊലപ്പെടുത്തിയ നിലയിലായിരുന്നു. ഭാര്യയെയും മൂന്നുമക്കളെയും കൊലപ്പെടുത്തിയശേഷം ജോണി ജീവനൊടുക്കിയെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിക്കുന്ന സൂചന. കോഴിക്കോട് സ്വദേശിയാണ് ജോണി. കുറച്ചുകാലമായി ജോണി മഴുവഞ്ചേരിയിൽ സ്റ്റേഷനറി കട നടത്തുകയായിരുന്നു. കട തുറക്കാതിരുന്നതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കുടുംബത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്.
പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സാന്പത്തിക ബാധ്യതയാണ് മരണത്തിനു പിന്നിലെന്നു ബന്ധുക്കൾ സൂചന നൽകിയതായി റിപ്പോർട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam