
ഫരീദാബാദ്: രാജ്യത്ത് ബീഫിന്‍റെ പേരില്‍ ആള്‍ക്കൂട്ട വിചാരണയും മര്‍ദനവും വീണ്ടും. ഹരിയാനയില ഫരീദാബാദില്‍ ബീഫ് കൈവശം വെച്ചു എന്നാരോപിച്ച് അഞ്ച് പേരെ 100ഓളം വരുന്ന ജനക്കൂട്ടം മര്‍ദിച്ചവശരാക്കി. മര്‍ദനമേറ്റ അഞ്ച് പേരില്‍ ഒരാള്‍ ഇപ്പോളും ചികില്‍സയിലാണ്. വെള്ളിയാഴ്ച്ച രാവിലെയാണ് ഓട്ടോറിക്ഷ ഡ്രൈവറെയും മറ്റ് നാല് പേരെയും ആള്‍ക്കൂട്ടം തല്ലിച്ചതച്ചത്.
സംഭവുമായി ബന്ധപ്പെട്ട് മുജേശ്വര്‍ പൊലിസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. മര്‍ദന ദൃശ്യങ്ങള്‍ ആക്രമികള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചിരുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലിസ്. ബീഫ് കൈവെച്ചതിന് മര്‍ദനത്തിനിരയായ അഞ്ച് പേര്‍ക്കെതിരെയും കേസെടുത്തതായി പൊലിസ് അറിയിച്ചു. പിടിച്ചെടുത്ത മാംസം ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam