ചാന്ദ്രഗ്രഹണത്തിനായി മിഴിനട്ട് ശാസ്ത്രലോകം

Published : Jan 28, 2018, 09:00 AM ISTUpdated : Oct 04, 2018, 06:03 PM IST
ചാന്ദ്രഗ്രഹണത്തിനായി മിഴിനട്ട് ശാസ്ത്രലോകം

Synopsis

തിരുവനന്തപുരം:  ഒന്നര നൂറ്റാണ്ടിന് ശേഷം ജനുവരി 31 ന് ആകാശത്ത് വിസ്മയം സൃഷ്ടിച്ച് കടന്നെത്തുന്ന ചാന്ദ്രഗ്രഹണത്തിനായി ശാസ്ത്രലോകം കാത്തിരിക്കുന്നു. പൂര്‍ണ ചന്ദ്രഗ്രഹണവും സൂപ്പര്‍ മൂണ്‍, ബ്ലൂ മുണ്‍ പ്രതിഭാസങ്ങളും അന്ന് ഒരുമിച്ചെത്തും. സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍ രേഖയില്‍ വരുമ്പോള്‍ സംഭവിക്കുന്ന പ്രതിഭാസമാണ് ബ്ലൂമൂണ്‍. സൂര്യ പ്രകാശത്തെ ഭൂമി പൂര്‍ണമായി മറച്ച് ചന്ദ്രനില്‍ ഇരുട്ട് വീഴ്ത്തുന്ന ചന്ദ്ര ഗ്രഹണം. വെറും ചന്ദ്രഗ്രഹണം മാത്രമല്ല ജനുവരി 31ന്. ഗ്രഹണത്തിന്റ മറ നീങ്ങി മണിക്കൂറുകള്‍ക്കം പുറത്തുവരുന്ന ചന്ദ്രനെ കൂടുതല്‍ വ്യക്തമായി കാണാം. ചന്ദ്രന്‍ ഭൂമിക്ക് ഏറ്റവും അടുത്തെത്തുന്ന സൂപ്പര്‍മൂണ്‍ ദിവസം. മാസത്തിലെ രണ്ടാമത്തെ പൗര്‍ണ്ണമി ദിവസമായ ബ്ലൂമൂണും അന്ന് തന്നെ.

മൂന്നും ഒരുമിച്ച് വന്നത് കണ്ടവരാരും ഇന്ന് ഭൂമിയില്ല. അവസാനമായി ഈ പ്രതിഭാസം ഉണ്ടായത് 1866 മാര്‍ച്ച് 31ന്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഗ്രഹണത്തോടെയാണ് ചന്ദ്രോദയം. അതിനാല്‍ ചുവന്ന ചന്ദ്രനെ കാണണമെങ്കില്‍ രാത്രി ഏഴരയെങ്കിലുമാകും.  നഗ്‌നനേത്രങ്ങള്‍ കൊണ്ട് തന്നെ ചന്ദ്രനെ കാണാം. തിരുവനന്തപുരം പ്ലാനറ്റേറിയം അടക്കമുള്ള സ്ഥലങ്ങളില്‍ ചന്ദ്രഗ്രഹണം കാണാന്‍ വിപുലമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. 152 വര്‍ഷങ്ങള്‍ക്ക് ശേഷമുളള അപൂര്‍വ്വ പ്രതിഭാസത്തിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകം.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

വിവാഹം കഴിഞ്ഞത് രണ്ടാഴ്ച മുമ്പ്, നാട്ടുകാരോട് പറഞ്ഞത് ഭാര്യയോടൊപ്പം ടൂറിലാണെന്ന്; ആക്രി ശേഖരിക്കാനെന്ന വ്യാജേന മോഷണം നടത്തുന്ന യുവാക്കൾ പിടിയിൽ
ഇറാന്‍ യുദ്ധത്തിനിടെ തമ്മില്‍ത്തല്ല്, അമേരിക്കന്‍ നാവിക സെക്രട്ടറി പുറത്തായത് ശീതസമരത്തിനു പിന്നാലെ