
കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പച്ചക്കറി സംഭരണകേന്ദ്രത്തിന്റെ കെട്ടിടം തകര്‍ന്ന് അഞ്ച് മരണം. കര്‍ഷകരും തൊഴിലാളികളും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. ശീതീകരണ സംവിധാനമുള്ള കെട്ടിടത്തിലെ അമോണിയ പ്ലാന്റ് പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കാണ്‍പൂരില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ ശിവരാജ്പൂരിലെ മഹിപാല്‍പൂരിലാണ് സംഭവം. സംഭരണ കേന്ദ്രത്തില്‍ ഉരുളക്കിഴങ്ങ് നല്‍കാനെത്തിയ കര്‍ഷകരും തൊഴിലാളികളുമാണ് അപകടത്തില്‍പ്പെട്ടത്.
പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതിനു പിന്നാലെ പ്രദേശവാസികളാണ് ആദ്യമെത്തിയത്. പിന്നീട് പോലീസും ഫയര്‍ഫോഴ്‌സുമെത്തി രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. പലരുടെയും നില ഗുരുതരമാണ്. ഉത്തര്‍പ്രദേശ്, ബീഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടവര്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam