ഉയര്‍ന്ന രക്തസമ്മര്‍ദ്ദം; ഫ്രാങ്കോ മുളയ്ക്കല്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു

Published : Sep 22, 2018, 06:40 AM ISTUpdated : Sep 22, 2018, 06:48 AM IST
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം; ഫ്രാങ്കോ മുളയ്ക്കല്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു

Synopsis

ഹൃദയാഘാത സാധ്യത, അമിത രക്തസമ്മര്‍ദ്ദം എന്നിവ കാരണം ഫ്രാങ്കോയുടെ കോടതിയിലേക്കുള്ള യാത്ര ഡോക്ടര്‍മാര്‍ തടഞ്ഞേക്കും

കൊച്ചി: ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ രക്തസമ്മര്‍ദ്ദം ഉയര്‍ന്ന നിലയില്‍. ബിഷപ്പ് ആശുപത്രിയില്‍ തന്നെ തുടരുകയാണ്. ആറ് മണിക്കൂര്‍ സമയത്തെ നിരീക്ഷണം അവസാനിച്ചു. വീണ്ടും പരിശോധനയ്ക്കായി രക്ത സാമ്പിളുകള്‍ എടുത്തിട്ടുണ്ട്. ഇതിന്‍റെ ഫലം പുറത്തുവന്നാല്‍ മാത്രമേ ഡിസ്ചാര്‍ജ് ചെയ്യുമോ എന്ന് അറിയാനാകൂ. ഡിസ്ചാര്‍ജ് ചെയ്തില്ലെങ്കില്‍ ഫ്രാങ്കോയെ കോടതിയില്‍ ഹാജരാക്കുന്നതില്‍ പ്രതിസന്ധി നേരിടും. ഈ സ്ഥിതി തുടര്‍ന്നാല്‍ പാലാ മജിസ്ട്രേറ്റിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ച് ഹാജരാക്കേണ്ടി വന്നേക്കുമെന്നാണ് സൂചന. 

ഹൃദയാഘാത സാധ്യത, അമിത രക്തസമ്മര്‍ദ്ദം എന്നിവ കാരണം ഫ്രാങ്കോയുടെ കോടതിയിലേക്കുള്ള യാത്ര ഡോക്ടര്‍മാര്‍ തടഞ്ഞേക്കും. എങ്കില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍നിന്ന് 22 കിലോമീറ്റര്‍ അകലെയുള്ള പാലാ മജിസ്ട്രേറ്റ് കോടതിയില്‍ ഫ്രാങ്കോയെ ഇന്ന് ഹാജരാക്കാനാകില്ല. മെഡിക്കല്‍ ബുള്ളറ്റിനെ അപേക്ഷിച്ചിരിക്കും ഇനി തുടര്‍നടപടികള്‍. 

അതേസമയം ബിഷപ്പിന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍ ഹാജരാക്കാനാണ് അഭിഭാഷകരുടെ തീരുമാനം. ജാമ്യം നല്‍കണമെന്നും ചോദ്യം ചെയ്യലുമായി സഹകരിക്കുന്ന ആളാണ് ബിഷപ്പ്, അതിനാല്‍ വിളിക്കുമ്പോള്‍ ഹാജരാകന്‍ തയ്യാറാണെന്നും കോടതിയില്‍ വാദിക്കും. എന്നാല്‍ ഫ്രാങ്കോയെ മൂന്ന് ദിവസത്ത കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും കുറവിലങ്ങടാ മഠത്തിലടക്കം തെളിവെടുപ്പ് നടത്തുന്നതിനുമാണ് ഫ്രാങ്കോയെ കസ്റ്റഡിയില്‍ ആവശ്യപ്പെടുക. കൂടാതെ ഫ്രാങ്കോയുടെ ലൈംഗികശേഷി പരിശോധനയും നടത്തേണ്ടതുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ളയില്‍ ഇഡി അന്വേഷണത്തിനുള്ള നടപടികള്‍ തുടങ്ങി, ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ഇഡി ഡയറക്ടറേറ്റിന് കത്തയച്ചു
നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു; 48 വർഷം നീണ്ട സിനിമാ ജീവിതത്തിന് വിട