
തമിഴ്നാട്ടിലെ സേലത്ത് ദില്ലി കൂട്ട ബലാത്സംഗത്തിന് സമാനമായ സംഭവം. ബസ്സിൽ യാത്ര ചെയ്ത പതിനഞ്ചുകാരിയായ ദളിത് പെൺകുട്ടിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. ബസ് ഡ്രൈവറും കണ്ടക്ടറും മറ്റൊരു ബസ് ജീവനക്കാരനും അറസ്റ്റിലായി. മുത്തംപട്ടി സ്വദേശികളായ പെരുമാൾ, മണിവണ്ണൻ, മുരുഗൻ എന്നിവരാണ് പിടിയിലായത്.
മറ്റു യാത്രക്കാർ ബസിൽ നിന്ന് ഇറങ്ങിപ്പോയ ശേഷം, ആളൊഴിഞ്ഞ സ്ഥലത്തേക്ക് ബസ് മാറ്റിയാണ് ജീവനക്കാർ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിലാണ്. പ്രതികൾക്കെതിരെ പോക്സോ ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam