മഹാരാഷ്ട് മലേഗാവില്‍ പശുഇറച്ചി വിറ്റെന്ന് ആരോപിച്ച് രണ്ടുപേർക്ക് ഗോരക്ഷകരുടെ ക്രൂരമർദ്ദനം. ഇറച്ചി വിൽപന നടത്തിയിരുന്ന രണ്ടുപേരെയാണ് ഗോരക്ഷകര്‍ എന്ന് സ്വയം പ്രഖ്യാപിച്ച് സ്ഥലത്തെത്തിയ സംഘം അക്രമിച്ചത്. ഗോവധം നിരോധിച്ചിട്ടുള്ള മഹാരാഷ്ട്രയിൽ അനധികൃതമായി പശുവിറച്ചി വിൽക്കുന്നുവെന്നാണ് സംഘം ആരോപിച്ചത്. സംഭവത്തിൽ ഏഴ് യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. എന്നാൽ, പശുവിറച്ചി വിറ്റെന്ന് മര്‍ദ്ദിച്ച യുവാക്കള്‍ പരാതിപ്പെട്ടതിനെ ചുടര്‍ന്ന് മർദനമേറ്റ രണ്ടു പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.