ഗൗരി ലങ്കേഷിന്‍റെ കൊലപാതകം സിബിഐ അന്വേഷണിക്കണമെന്ന് സഹോദരന്‍, വേണ്ടെന്ന് സഹോദരി

Published : Jan 30, 2018, 11:29 AM ISTUpdated : Oct 05, 2018, 12:55 AM IST
ഗൗരി ലങ്കേഷിന്‍റെ കൊലപാതകം സിബിഐ അന്വേഷണിക്കണമെന്ന് സഹോദരന്‍, വേണ്ടെന്ന് സഹോദരി

Synopsis

ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണത്തില്‍ സഹോദരങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത. അന്വേഷണം സിബിഐയെ  ഏല്‍പ്പിക്കണമെന്ന് ഗൗരി ലങ്കേഷിന്റെ സഹോദരന്‍ ഇന്ദ്രജിത് ആവശ്യപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം  തൃപ്തികരമാണെന്ന നിലപാടാണ് സഹോദരി കവിത ലങ്കേഷിനുള്ളത്.

 പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിട്ട് ഇപ്പോള്‍ അഞ്ചു മാസമായെങ്കിലും അന്വേഷണം  എങ്ങുമെത്തിയിട്ടില്ല. ഏകപക്ഷീയമായാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്നും രാഷ്ട്രീയ താല്‍പര്യങ്ങള്‍ അന്വേഷണത്തെ ബാധിക്കുന്നതായി സംശമുണ്ടെന്നും  ഇന്ദ്രജിത് പറഞ്ഞു. കൊലപാതകത്തെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഗൗരി ലങ്കേഷിന്റെ 56-മത് ജന്മദിനമായ  തിങ്കളാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇന്ദ്രജിത്.  അതേസമയം, പ്രത്യേക അന്വേഷണ സംഘത്തില്‍ വിശ്വാസമുണ്ടെന്നും അന്വേഷണം മുന്നോട്ടുപോകുന്നതായാണ്  മനസ്സിലാക്കുന്നതെന്നും ഗൗരി ലങ്കേഷിന്റെ സഹോദരി കവിത ലങ്കേഷ് പറഞ്ഞു. കൊലപാതകം സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. 

എന്നാല്‍ കൂടുതല്‍ ശക്തമായ  തെളിവുകള്‍ക്കായി ശ്രമിക്കുകയാണ്.  അന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ സംഘം തന്നെയും അമ്മയെയും അറിയിക്കാറുണ്ട്. സിബിഐ അന്വേഷണം വേണമെന്ന  ഇന്ദ്രജിത്തിന്റെ ആവശ്യത്തിനു പിന്നില്‍ എന്താണെന്ന് മനസ്സിലാകുന്നില്ല 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഈ സൗഹൃദ കൂട്ടായ്മയുടെ ഉദ്ദേശം എന്താണ്? മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുന്നില്ലേ?'; പോറ്റിയുടെയും കടകംപള്ളിയുടെയും ചിത്രം പുറത്തുവിട്ട് ഷിബു ബേബി ജോൺ
'തുടർച്ചയായ തെരഞ്ഞെടുപ്പ് തോൽവികൾ, കോണ്‍ഗ്രസ് നേതൃത്വത്തിൽ തുടരുന്നതിൽ അർത്ഥമില്ല'; ഇന്ത്യ സഖ്യത്തിൽ തുടരുന്നതിൽ സിപിഎമ്മിൽ പുനരാലോചന