
ലക്നൗ: കൂട്ടമാനഭംഗക്കേസില്‍ പ്രതിയായ ഉത്തര്‍പ്രദേശ് മുന്‍മന്ത്രിയും സമാജ്‍വാദി പാര്‍ട്ടി നേതാവുമായ ഗായത്രി പ്രജാപതിയെ അറസ്റ്റ് ചെയ്തു. 17 ദിവസമായി ഒളിവിലായിരുന്ന ഗായത്രി പ്രജാപതിയെ ലക്നൗവില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തന്നെ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന പ്രജാപതിയുടെ അപേക്ഷ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിരുന്നു. യുവതിയെ ബലാത്സംഗം ചെയ്യുകയും യുവതിയുടെ മകളെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തെന്നാണ് കേസ്. കേസില്‍ ആകെ ഏഴ് പ്രതികളാണുള്ളത്. അമേഠിയില്‍ നിന്നും പ്രജാപതി ഇത്തവണവും ജനവിധി തേടിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam