
കൊച്ചി : കൊച്ചിയിൽ ഹൈക്കോടതി പരിസരത്ത് വാഹനങ്ങൾ തടഞ്ഞ ആദിവാസി ഗോത്രമഹാസഭ നേതാവ് ഗീതാനന്ദനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്ത് ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. പലയിടങ്ങളിലും ഹർത്താലനുകൂലികൾ റോഡ് ഉപരോധിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്യുകയാണ്. തിരുവനന്തപുരം തമ്പാനൂരിൽ സമരാനുകൂലികൾ റോഡ് ഉപരോധിക്കുകയും പ്രകടനം നടത്തുകയും ചെയ്തു.
രാവിലെ തമ്പാനൂരിൽ നിന്ന് കെഎസ്ആർടിസി സർവീസ് നടത്തിയിരുന്നെങ്കിലും ഹർത്താലനുകൂലികളുടെ പ്രതിഷേധത്തെ തുടർന്ന് സർവീസുകൾ നിർത്തിവയ്ക്കാൻ പൊലീസ് ആവശ്യപ്പെട്ടു. കൊച്ചി ഹൈക്കോടതി പരിസരത്ത് വാഹനം തടഞ്ഞ ഗീതാനന്ദൻ അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗീതാനന്ദനടക്കം 25 പേരെയാണ് കസ്റ്റഡിയിലെടുത്തത്. 3 വനിതകൾ കരുതൽ തടങ്കലിലാണെന്നും പൊലീസ് അറിയിച്ചു.
കൊല്ലം ശാസ്താംകോട്ടയിലും തൃശൂർ വലപ്പാടും കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. കല്ലേറിൽ ഒരാൾക്ക് പരിക്കേറ്റു.ആലപ്പുഴയിലും ബസ് തടഞ്ഞ സമരാനുകൂലികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.ആലപ്പുഴയിലും കടകൾ അടപ്പിക്കാനും ശ്രമമുണ്ടായി. പാലക്കാടും ഹർത്താലനുകൂലികൾ റോഡ് ഉപരോധിക്കുകയാണ്. മിക്ക ജില്ലകളിലും സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam