സംസ്ഥാനത്ത് ഗുണ്ടാവേട്ട തുടങ്ങി, 2010 ഗുണ്ടകളുടെ പട്ടിക രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കി

Published : Feb 19, 2017, 11:52 PM ISTUpdated : Oct 04, 2018, 11:33 PM IST
സംസ്ഥാനത്ത് ഗുണ്ടാവേട്ട തുടങ്ങി,  2010 ഗുണ്ടകളുടെ പട്ടിക രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കി

Synopsis

സംസ്ഥാനത്ത് ഇന്റലിജൻസിന്റെ നേതൃത്വത്തിൽ ഗുണ്ടാവേട്ട ആരംഭിച്ചു. സജീവമായ ക്വട്ടേഷൻ സംഘങ്ങളുടെ പട്ടിക ഇന്റലിജന്‍സ് മേധാവി തയ്യാറാക്കി റെയ്ഞ്ച് ഐജിമാർക്ക് കൈമാറി. 30 ദിവസത്തിനുള്ളിൽ നടപടി സ്വീകരിച്ച് റിപ്പോർട്ട് നൽകാനാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം.

സജീവമായി ഗുണ്ടാപ്രവർത്തനങ്ങൾ നടത്തിയ 2010പേരുടെ പട്ടികയാണ് ഇൻറജിൻസ് തയ്യാറാക്കിയിരിക്കുന്നത്. തിരുവനന്തപുരം, തൃശൂർ, എറണാകുളം എന്നിവടങ്ങളിലാണ് കൂടുതൽ പേരും. കഴിഞ്ഞ കുറേ നാളുകളായി ഇവരുടെ പ്രവർത്തനങ്ങള്‍ നിരീക്ഷിച്ചുവരുകയായിരുന്നു. കൊലപാതകം, പിടിച്ചുപറി, തട്ടികൊണ്ടുപോകൽ, ബലാൽസംഗം, ബ്ലെയ്ഡ് സംഘങ്ങള്‍, കഞ്ചാവ് എന്നിങ്ങനെ ഗുരുതര കുറ്റകൃത്യങ്ങളിൽ ഉള്‍പ്പെട്ടവരെയാണ് പട്ടിയിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അന്തർസംസ്ഥാന ബന്ധമുള്ള കൊടുംകുറ്റവാളികളും ഇതിലുണ്ട്. ഗുണ്ടകള്‍ക്ക് സംരക്ഷണം നൽകുന്നവരെ കുറിച്ചുള്ള വിവരങ്ങളും ഇന്റലിജെന്റ് ശേഖരിച്ച് കൈമാറിയിട്ടുണ്ട്. 30 ദിവസത്തിനുള്ളിൽ പട്ടികയനുസരിച്ചുള്ള അറസ്റ്റും ഗുണ്ടാവിരുദ്ധമനിയമപ്രകാരമുള്ള നടപടികളുണ്ടാകണമെന്നാണ് ഐജിമാർക്കും എസ്പിമാർക്കുമുള്ള നിർദ്ദേശം. കാപ്പനിയമപ്രകാരം അറസ്റ്റ് ചെയ്യാനുള്ള റിപ്പോർട്ട് സമർ‍പ്പിച്ചിട്ടും കളക്ടർമാർ നടപടിയടുക്കുന്നില്ലെന്ന പരാതി പൊലീസുദ്യോഗസ്ഥർക്കുണ്ട്. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥനത്തിൽ നടപടിസ്വീകരിക്കാൻ കളക്ടമാർക്കും നിർദ്ദേശം നൽകി. 30 ദിവസത്തിനുശേഷം ഇന്റലിജന്‍സ് മേധാവി റിപ്പോർട്ട് തയ്യാറാക്കി ഡിജിപിക്കും മുഖ്യമന്ത്രിക്കും കൈമാറും. ഇതിനുശേഷം ഉന്നതഉദ്യോഗസ്ഥരുടെ അവലോകനയോഗം ചേരും. കൊച്ചിയിൽ സിപിഎം നേതാവ് സക്കീർഹുസൈൻ സഹായത്തോടെ ക്വട്ടേഷൻ സംഘം വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിന് ശേഷം ഒരു എസ്പിയുടെ നേതൃത്വത്തിൽ ഗുണ്ടാവിരുദ്ധ സ്ക്വാഡിന് നേതൃത്വം നൽകിയിരുന്നു. അവരുടെ പ്രവർത്തനങ്ങള്‍ തൃപ്തികമല്ലാത്ത സാഹടര്യത്തിലാണ് ഇന്റലിജൻസ് മേധാവി മുഹമ്മദ് യാസിനെ മേൽനോട്ടത്തിന് സർക്കാർ ചുമതലയേൽപ്പിച്ചത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

Malayalam News Live: ആറു പഞ്ചായത്തുകളിലെ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഇന്ന്
ആറു പഞ്ചായത്തുകളിലെ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഇന്ന്, മാറ്റിവെച്ചത് ക്വാറം തികയാത്തതിനെ തുടര്‍ന്ന്