അഴിമതി ആരോപണം; ഗോപാല്‍ റായി ദില്ലി ഗതാഗത മന്ത്രി സ്ഥാനം രാജിവച്ചു

Published : Jun 14, 2016, 08:46 AM ISTUpdated : Oct 04, 2018, 07:49 PM IST
അഴിമതി ആരോപണം; ഗോപാല്‍ റായി ദില്ലി ഗതാഗത മന്ത്രി സ്ഥാനം രാജിവച്ചു

Synopsis

ദില്ലി: അഴിമതി ആരോപണം നേരിടുന്ന ദില്ലി ഗതാഗത മന്ത്രി ഗോപാല്‍ റായി ഗതാഗത വകുപ്പ് ഒഴിഞ്ഞു.  ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഗോപാല്‍ റായിയുടെ രാജി. അതേസമയം, ജലവിഭവ, തൊഴില്‍ വകുപ്പുകള്‍ റായി ഒഴിഞ്ഞിട്ടില്ല. പൊതുമരാമത്ത്-ആരോഗ്യ വകുപ്പ് മന്ത്രിയായ സത്യേന്ദ്ര ജെയിനിന് ഗതാഗതവകുപ്പിന്റെ അധിക ചുമതല നല്‍കിയിട്ടുണ്ട്.

ഒറ്റ ഇരട്ട അക്ക നമ്പര്‍ വാഹന നിയന്ത്രണത്തിന്റെ രണ്ടാം ഘട്ടത്തിന് മുമ്പ് പ്രീമിയം ബസ് സര്‍വ്വീസിന് അനുമതി നല്‍കിയതില്‍ ക്രമക്കേട് നടത്തിയെന്ന് ആരോപണം നേരിടുന്ന ഗതാഗത മന്ത്രി ഗോപാല്‍ റായി ദില്ലി പൊലീസ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുന്നതിന് മുമ്പാണ് ഗതാഗതവകുപ്പ് ഒഴിഞ്ഞത്.

അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് അസിം അഹമ്മദ് ഖാനും വ്യാജസര്‍ട്ടിഫിക്കറ്റ് വിവാദത്തെ തുടര്‍ന്ന് ജിതേന്ദ്ര തോമറും നേരത്തെ കെജ്രിവാള്‍ മന്ത്രിസഭയില്‍ നിന്ന് രാജി വച്ചിരുന്നു. ഇതിനിടെ ഇരട്ട പദവി ബില്‍ രാഷ്‌ട്രപതി തിരിച്ചയച്ചതിന് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചു.  ദില്ലിയിലെ പരാജയം ഉൾക്കൊള്ളാൻ പറ്റാത്തതിനാലാണ് നരേന്ദ്ര മോദി ഭരിക്കാൻ അനുവദിക്കാത്തതെന്നും കെജ്രിവാള്‍ പറഞ്ഞു.

അതേസമയം,  കെജ്രിവാൾ എന്നാണ് ഭരിച്ചിട്ടുള്ളതെന്ന്ബിജെപി വക്താവ് സംബിത് പാത്ര ചോദിച്ചു. മൂന്ന് നേരവും മോദി മോദി എന്നു പറയുക മാത്രമാണ് കെജ്രിവാളിന്റെ ജോലിയെന്നും രാഷ്‌ട്രപതിയുടെ തീരുമാനത്തെ രാഷ്‌ട്രീയവത്കരിക്കരുതെന്നും സാംബിത് പാത്ര പറഞ്ഞു.

പ്രതിഫലം പറ്റുന്ന ഇരട്ട പദവിയുടെ നിര്‍വചനത്തില്‍ നിന്ന് പാ‍ര്‍ലമെന്ററി സെക്രട്ടറിയെ ഒഴിവാക്കി ദില്ലി നിയമസഭ പാസാക്കിയ ബില്‍ കഴിഞ്ഞ ദിവസം
രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി തിരിച്ചയച്ചത് ഇരുപത്തിയൊന്ന് എഎപി എംഎല്‍എമാര്‍ അയോഗ്യരായേക്കുമെന്ന ആശങ്കയ്‌ക്ക് ഇടയാക്കിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'കേന്ദ്രസ‍ർക്കാർ തീരുമാനത്തെ  എതിർക്കുന്നവർ ഇന്ത്യക്കാരാണോ',IFFK യിലെ സിനിമവിലക്കിനെ ന്യായീകരിച്ച റസൂല്‍ പൂക്കുട്ടിക്കെതിരെ ഇടത് സാംസ്കാരിക പ്രവർത്തകർ
കണ്ണൂരിൽ ജയിലിൽ കഴിയുന്ന കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല; കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞയ്ക്കിടെ കൗണ്‍സിലറെ കയ്യേറ്റം ചെയ്തു