സൗദിയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ പ്രത്യേക കമ്പനിക്കു കീഴിലാക്കുന്നു

Published : Dec 01, 2016, 06:54 PM ISTUpdated : Oct 05, 2018, 12:09 AM IST
സൗദിയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ പ്രത്യേക കമ്പനിക്കു കീഴിലാക്കുന്നു

Synopsis

ജിദ്ദ: സൗദിയില്‍ സര്‍ക്കാര്‍ ആശുപത്രികളെ പ്രത്യേക കമ്പനിക്കു കീഴില്‍കൊണ്ടു വരുന്നു.രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഇരുപതോ, മുപ്പതോ ശാഖകള്‍രൃ രൂപീകരിച്ചാണ് എല്ലാ ആശുപത്രികളേയും ഡിസ്‌പന്‍സറികളേയും കമ്പനിയുടെ കീഴില്‍ കൊണ്ടു വരുക. രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളും ഡിസ്‌പന്‍സറികളും ആരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍നിന്നും മാറ്റി പ്രത്യേക കമ്പനിക്കു കീഴില്‍കൊണ്ടു വരാനാണ് ആലോചന.

സൗദിയുടെ വിവിധ ഭാഗങ്ങളിലായി 276 ആശുപത്രികളും 2300ഡിസ്‌പന്‍സറികളുമാണ് പ്രവര്‍ത്തിക്കുന്നത്. ഇത്രയം വരുന്ന ആരോഗ്യ സ്ഥാപനങ്ങളെ പ്രത്യേക കമ്പനി രൂപീകരിച്ചു അതിന്റെ കീഴില്‍കൊണ്ടുവരാനാണ് മന്ത്രാലയം നീക്കം നടത്തുന്നത്. വിവിധ ഭാഗങ്ങളിലായി ഇരുപതോ, മുപ്പതോ ശാഖകള്‍ രൂപീകരിച്ചാണ് രാജ്യത്തെ എല്ലാ ആശുപത്രികളേയും ഡിസ്‌പന്‍സറികളേയും കമ്പനിയുടെ കീഴില്‍ കൊണ്ടു വരുക.

ഈ കമ്പനികളുടെ മേല്‍നോട്ടം വഹിക്കുകയായിരുക്കും പ്രധാനമായും ആരോഗ്യ മന്ത്രാലയത്തിന്റെ ചുമതല. രാജ്യത്തെ ആരോഗ്യ സേവനരംഗം സ്വകാര്യ വത്കരിക്കുന്നതിനും നിലവാരം ഉയര്‍ത്തുന്നതിനും സമഗ്ര സാമ്പത്തിക പരിഷ്ക്കരണ പദ്ധതിയായ സൗദി വിഷന്‍ 2030 ല്‍പ്രഖ്യാപനമുണ്ടായിരുന്നു. നിലവില്‍ രാജ്യത്തെ വൈദ്യതി, ജല വിതരണം തുടങ്ങിയ സേവനങ്ങളെല്ലാം പ്രത്യേക കമ്പനികള്‍ക്ക് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.

സര്‍ക്കാര്‍ ആശുപത്രികളെ കമ്പനിക്കു കീഴില്‍കൊണ്ടു വരുന്നത് ആരോഗ്യ സേവന രംഗത്തെ നിലവാരം ഉയര്‍ത്തുമെന്നും മന്ത്രാലയത്തിന്റെ അനാവശ്യ ചിലവ് ഒഴിവാക്കാന്‍ കഴിയുമെന്നുമാണ് വിദ്ധക്ത അഭിപ്രായം. മാത്രമല്ല രാജ്യത്തെ സ്വകാര്യ ആരോഗ്യ മേഖലയുടെ നിലവാരം ഉയര്‍ത്തുന്നതിനും ഗുണകരമായ മത്സരത്തിനും ഇത് വഴിയൊരുക്കുമെന്നും വിലയിരുത്തപ്പെടുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളിൽ ഒന്നാക്കി തിരുവനന്തപുരത്തെ മാറ്റും; മികച്ച പ്രതിപക്ഷമുള്ളത് ഗുണം ചെയ്യുമെന്ന് നിയുക്ത മേയർ വി വി രാജേഷ്
വയനാട്ടിലെ ആളെക്കൊല്ലി കടുവ കൂട്ടിലായി; ആദിവാസിയായ മാരനെ കടിച്ച് കൊന്ന കടുവയാണിതെന്ന് സ്ഥിരീകരണം