ഖത്തറിലെ പൊതുമാപ്പ് കാലാവധി ഡിസംബര്‍ 13 വരെ നീട്ടിയേക്കും

Published : Dec 01, 2016, 06:47 PM ISTUpdated : Oct 05, 2018, 04:08 AM IST
ഖത്തറിലെ പൊതുമാപ്പ് കാലാവധി ഡിസംബര്‍ 13 വരെ നീട്ടിയേക്കും

Synopsis

ദോഹ: ഖത്തറില്‍ മൂന്നു മാസത്തെ പൊതുമാപ്പ് കാലാവധി ഇന്നവസാനിച്ചെങ്കിലും അനധികൃത താമസക്കാര്‍ക്ക് രാജ്യം വിടാന്‍  ഡിസംബര്‍ പതിമൂന്നുവരെ സാവകാശം ലഭിച്ചേക്കും. ഇനിയും നിരവധിപേരുടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ളത് കൊണ്ടാണ് സമയം നീട്ടി നല്‍കുന്നതെന്നാണ് സൂചന. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

പൊതുമാപ്പ് കാലാവധി അവസാനിക്കുന്ന ഇന്നലെ രാവിലെ മുതല്‍ നിരവധി പേരാണ് സേര്‍ച് ആന്‍ഡ് ഫോളോ അപ് വിഭാഗത്തെ സമീപിച്ചത്. ഏതാണ്ട് പതിനായിരത്തോളം പേര്‍ ഇതിനകം പൊതുമാപ്പിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്തിയെന്നാണ് കണക്കാക്കുന്നതെങ്കിലും ഇനിയും നിരവധി ആളുകള്‍ രാജ്യത്ത് അവശേഷിക്കുന്നതായാണ് സൂചന. ഒളിച്ചോടിപ്പോയവരുടെ സ്‌പോണ്‍സര്‍മാരും സ്ഥാപനങ്ങളും പോലീസിനെ ഏല്‍പിച്ച പാസ്‌പോര്‍ട്ട് ഉടമകളില്‍ വലിയൊരു വിഭാഗം ഇനിയും സേര്‍ച് ആന്‍ഡ് ഫോളോ അപ് വിഭാഗത്തില്‍  റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കാലാവധി അവസാനിക്കുന്നതിന്റെ അവസാന നാളുകളില്‍ പൊതുമാപ്പിന്റെ ഇളവ് തേടിയെത്തിയവരുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കയക്കാന്‍ സമയമെടുക്കുന്നതിനാലാണ് രണ്ടാഴ്ച കൂടി സമയം അനുവദിക്കുന്നത്. ഔട്ട്പാസ് ഉള്‍പെടെയുള്ള യാത്രാ രേഖകള്‍ ശരിയാക്കുന്നതില്‍ അതാത് എംബസികളിലും പോലീസ് വിഭാഗത്തിലും നിലവില്‍ കാലതാമസം നേരിടുന്നുണ്ട്. ഇതുകൂടി കണക്കിലെടുത്താണ്  ഇത്തരക്കാര്‍ക്ക് ഡിസംബര്‍ 13 വരെ സമയം അനുവദിക്കുന്നതെന്നാണ് സൂചന.

കാലാവധി അവസാനിച്ചെങ്കിലും ഇനിയും നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടില്ലാത്ത അനധികൃത താമസക്കാര്‍ക്ക്  അടുത്ത പ്രവര്‍ത്തി ദിവസം മുതല്‍ തന്നെ സെര്‍ച് ആന്‍ഡ് ഫോളോ അപ് വിഭാഗത്തെ സമീപിച്ചാല്‍ ശിക്ഷ കൂടാതെ നാട്ടിലേക്ക് മടങ്ങാന്‍ അവസരം ലഭിക്കും. ഡിസംബര്‍ പതിമൂന്നിന് പുതിയ തൊഴില്‍ നിയമം പ്രഖ്യാപിക്കാനിരിക്കെ അനധികൃത താമസക്കാരെ പൂര്‍ണമായും ഒഴിവാക്കാനുള്ള അവസാന ശ്രമം എന്ന നിലക്കാണ് സര്‍ക്കാര്‍ ഈ ആനുകൂല്യം അനുവദിച്ചത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ശ്രീലേഖ കടുത്ത അതൃപ്തിയിൽ, അനുനയിപ്പിക്കാൻ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അടിയന്തരമായി ഇടപെടൽ, വമ്പൻ വാഗ്ദാനങ്ങളെന്ന് വിവരം
പണം വാങ്ങി മേയർ പദവി വിറ്റു, തന്നെ തഴഞ്ഞത് പണമില്ലാത്തതിന്റെ പേരിൽ; ഗുരുതര ആരോപണവുമായി ലാലി ജെയിംസ്