തുർക്കിയിൽ പട്ടാള അട്ടിമറിക്ക് ശ്രമിച്ചവർക്കെതിരെ നടപടി ശക്തമാക്കി

Published : Jul 17, 2016, 02:11 AM ISTUpdated : Oct 04, 2018, 07:09 PM IST
തുർക്കിയിൽ പട്ടാള അട്ടിമറിക്ക് ശ്രമിച്ചവർക്കെതിരെ നടപടി ശക്തമാക്കി

Synopsis

അങ്കാറ: തുർക്കിയിൽ പട്ടാള അട്ടിമറിക്ക് ശ്രമിച്ചവർക്കെതിരെ സർക്കാർ നടപടി ശക്തമാക്കി. അട്ടിമറി ശ്രമത്തിന് പിന്നിൽ പ്രവർത്തിച്ച മുസ്ലിം ആത്മീയ നേതാവ് ഫെത്തുള്ള ഗുലനെ നാടുകടത്തണമെന്ന് പ്രസിഡന്റ് തയ്യിബ് എർദോഗൻ അമേരിക്കയോട് ആവശ്യപ്പെട്ടു. രാജ്യത്തെ ഞെട്ടിച്ച പട്ടാള അട്ടിമറി ഉണ്ടായ ഉടനെ തന്നെ അട്ടിമറിക്ക് പിന്നിൽ അമേരിക്കയിലുള്ള മുസ്ലിം ആത്മീയ നേതാവ് ഫെത്തുള്ള ഗുലനാണെന്ന് തുർക്കി സർക്കാർ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അമേരിക്കൻ പ്രസിഡണ്ട് ബറാക്ക് ഒബാമയെ  തുർക്കി പ്രസിഡണ്ട് തയ്യിബ് എർദോഗൻ ഫോണിൽ വിളിച്ചത്.

ഫെത്തുള്ള ഗുലനെ നാടുകടത്തുകയോ തുർക്കിക്ക് കൈമാറുകയോ ചെയ്യണമെന്നാണ് എർദോഗന്‍റെ ആവശ്യം. എന്നാൽ ഫെത്തുള്ള ഗുലൻ  തുർക്കി സർക്കാരിന്‍റെ ആരോപണം തള്ളി. തനിക്ക് അട്ടിമറിയുമായി യാതൊരു ബന്ധവുമില്ലെന്ന് ഗുലൻ പ്രതികരിച്ചു. ജനങ്ങളുടെ സഹായത്തോടെ സർക്കാർ അട്ടിമറി ശ്രമം പരാജയപ്പെടുത്തിയെങ്കിലും പ്രശ്നങ്ങൾ പൂർണമായും അവസാനിച്ചിട്ടില്ലെന്ന് ബോധ്യമുള്ളതിനാൽ അട്ടിമറിക്ക് കാരണക്കാരായവർക്ക് നേരെ ശക്തമായ നടപടിയെടുക്കാനാണ് സർക്കാർ നീക്കം.

കഴിഞ്ഞ ദിവസം 3000 പട്ടാളക്കാരെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ രാജ്യത്തെ 2700ലധികം ജഡ്ജിമാരെ സർക്കാർ പുറത്താക്കി. തുർക്കിയിലെ പരമോന്നത കോടതിയിലെ അഞ്ച് ജഡ്ജിമാരും ഇതിൽ ഉൾപ്പെടുന്നു. ഇതിനിടെ സർക്കാരിന് പിന്തുണയറിയിച്ച് ഇസ്താംബുളടക്കമുള്ള  നഗരങ്ങളിലെല്ലാം തുർക്കിയുടെ ദേശീയ പതാകയേന്തി ജനങ്ങൾ  റാലി നടത്തി.പട്ടാള അട്ടിമറിക്കിടെ 265 ആളുകളാണ് കൊല്ലപ്പെട്ടത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

അടിസ്ഥാന ശമ്പളം 18000 രൂപയിൽനിന്ന് 51480 രൂപയാകുമോ? കേന്ദ്ര ജീവനക്കാർക്ക് കൈനിറയെ പണം, 8-ാം ശമ്പള കമ്മീഷൻ ജനുവരി 1 മുതൽ പ്രാബല്യത്തിലെന്ന് റിപ്പോർട്ട്
രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന സഭാ സമ്മേളനം ജനുവരി 20ന് തുടങ്ങും; ബജറ്റ് 29ന്