പാപ്പാത്തിച്ചോലയിലെ പുതിയ മരക്കുരിശ് കാണാനില്ല

Web Desk |  
Published : Apr 22, 2017, 01:29 AM ISTUpdated : Oct 05, 2018, 12:57 AM IST
പാപ്പാത്തിച്ചോലയിലെ പുതിയ മരക്കുരിശ് കാണാനില്ല

Synopsis

മൂന്നാര്‍: മൂന്നാര്‍ പാപ്പാത്തിച്ചോലയിലെ പുതിയ കുരിശ് നീക്കിയ നിലയില്‍. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് സ്ഥാപിച്ച കുരിശാണ് നീക്കിയ നിലയില്‍ കണ്ടെത്തിയത്. കുരിശ് സ്ഥാപിച്ചവര്‍ തന്നെ അത് നീക്കിയെന്നാണ് സംശയം. അതേസമയം തിടുക്കത്തില്‍ കുരിശ് നീക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. സര്‍വ്വകക്ഷിയോഗം ചേര്‍ന്ന് പൊതു ധാരണയുണ്ടാക്കിയ ശേഷം മാത്രം മൂന്നാര്‍ ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ട് പോയാല്‍ മതിയെന്നാണ് സര്‍ക്കാരിന് ഇടതുമുന്നണി നല്‍കിയ നിര്‍ദ്ദേശം.

ഇന്നലെ വൈകിട്ടാണ് പാപ്പാത്തിച്ചോലയില്‍ വീണ്ടും കുരിശ് സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം റവന്യൂ വകുപ്പ് കുരിശു നീക്കം ചെയ്ത് കയ്യേറ്റം ഒഴിപ്പിച്ച സ്ഥലത്താണ് വീണ്ടും കുരിശ് സ്ഥാപിച്ചത്. അഞ്ച് അടി ഉയരുമുള്ള മരക്കുരിശാണ് പുതിയതായി സ്ഥാപിച്ചത്. മരക്കമ്പുകള്‍ കമ്പി കൊണ്ട് കെട്ടിയാണ് കുരിശ് ഉണ്ടാക്കിയിരിക്കുന്നത്. സംഭവം അറിഞ്ഞ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ വൈകുന്നേരത്തോടെ സ്ഥലത്ത് പരിശോധന നടത്തി സംഭവം സ്ഥിരീകരിച്ചു. ഇതു സംബന്ധിച്ച വിവരം ഉടുമ്പന്‍ചോല അഡീഷണല്‍ തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ടു ചെയ്തു. അഡീഷണല്‍ തഹസില്‍ദാര്‍ ഇക്കാര്യം ജില്ലാ കളക്ടറെ അറിയിച്ചിട്ടുണ്ട്.

ഇവിടെയുണ്ടായിരുന്ന ഭീമന്‍ കുരിശാണ് വ്യാഴാഴ്‌ച റവന്യൂ വകുപ്പ് നീക്കം ചെയ്തത്. ഇതു സംബന്ധിച്ച വിവാദം കത്തിനില്‍ക്കുന്നതിനിടെയാണ് വീണ്ടും പുതിയ കുരിശ് സ്ഥാപിച്ചത്. മുമ്പ് കുരിശ് സ്ഥാപിച്ചത് സ്‌പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടനയായിരുന്നു. ഇപ്പോള്‍ കുരിശ് സ്ഥാപിച്ചത് തങ്ങളല്ലെന്ന നിലപാടിലാണിവര്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സുരേഷ് ഗോപിയെ വേദിയിലിരുത്തി തൃശൂരിൽ കൗൺസിലറുടെ വിമർശനം; കയ്യോടെ മറുപടിയും നൽകി കേന്ദ്രമന്ത്രി, പിന്തുണച്ച് ദേവൻ
'സിനിമയിൽ അഭിനയിക്കാനൊരുങ്ങുകയാണോ? തെരഞ്ഞെടുപ്പ് വിജയത്തിന് പിആർ സഹായം തേടിയോ?'; സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണങ്ങൾക്ക് മറുപടിയുമായി വൈഷ്ണ സുരേഷ്