നിര്‍ണായകനേട്ടം കുറിച്ച് ഐ.എസ്.ആര്‍.ഒ; ജിസാറ്റ് 6എ ഭ്രമണപഥത്തില്‍

Web Desk |  
Published : Mar 29, 2018, 05:41 PM ISTUpdated : Jun 08, 2018, 05:47 PM IST
നിര്‍ണായകനേട്ടം കുറിച്ച് ഐ.എസ്.ആര്‍.ഒ; ജിസാറ്റ് 6എ ഭ്രമണപഥത്തില്‍

Synopsis

2015 ല്‍ വിക്ഷേപിച്ച ജി സാറ്റ് സിക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തി നല്‍കാനാണ് ജി സാറ്റ് സിക്‌സ് എയിലൂടെ ഐസ്ആര്‍ഒ ശ്രമിക്കുന്നത്.

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ എക്കാലത്തേയും ശക്തമായ വിനിമയ ഉപഗ്രഹം ജിസാറ്റ് സിക്‌സ് എ വിജയകരമായി വിക്ഷേപിച്ചു. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ തീഷ് ധവാന്‍ സ്‌പേസ് സെന്ററില നിന്നായിരുന്നു  വിക്ഷേപണം. നിന്നും വ്യാഴാഴ്ച്ച വൈകിട്ട് 4.56-നാണ് 2066 കി.ഗ്രാം ഭാരമുള്ള ഉപഗ്രഹത്തേയും വഹിച്ചു കൊണ്ട്  ജി.എസ്.എല്‍.വി റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചത്. 

2015 ല്‍ വിക്ഷേപിച്ച ജി സാറ്റ് സിക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തി നല്‍കാനാണ് ജി സാറ്റ് സിക്‌സ് എയിലൂടെ ഐസ്ആര്‍ഒ ശ്രമിക്കുന്നത്. എസ് ബാന്‍ഡ് ടെക്‌നോളജി ഉപയോഗപ്പെടുത്തി വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്ക് കൂടുതല്‍ കൃത്യതയും വേഗതയും ജിസാറ്റ് 6 എക്ക് സാധിക്കും.സാറ്റലൈറ്റ് ഫോണുകള്‍ക്കും 4 ജി സാങ്കേതികതക്കും ഏറെ സഹായകമാകുന്നതാണ് ജി സാറ്റ് 6 എ. 

6 മീറ്റര്‍ വ്യാസമുള്ള കുട പോലെയുള്ള ആന്റിനയാണ് ഉപഗ്രഹത്തിന്റെ മറ്റൊരു പ്രത്യേകത. ഗ്രൗണ്ട് ടെര്‍മിനലുമായി ബന്ധം പുലര്‍ത്താന്‍ വേണ്ടി പ്രത്യേകം തയ്യാറാക്കിയതാണ് ഇത്.   2 ടണ്‍ ആണ് ജി എസാറ്റ് 6 എയുടെ ഭാരം.  ചന്ദ്രയാന്‍ 2 ന് മുന്നോടിയായി ജിഎസ്എല്‍വി ഉപയോഗിച്ച് നടത്തുന്ന പരീക്ഷണം കൂടിയാണ് ഈ വിക്ഷേപണം.  ജിഎസ്എല്‍വിഎഫ് 08 ല്‍ നിലവിലെ സാങ്കേതികവിദ്യകളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് ഐഎസ്ആര്‍ഒ.  ശക്തിയേറിയ വികാസ് എന്‍ജിനാണ് ജിഎസ്എല്‍വി ഫ് 08 ന്റെ പ്രധാന പ്രത്യേകത.  

കൂടുതല്‍ ഭാരം വഹിച്ച കുതിച്ചുയരാന്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് സാധിക്കും. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ക്രയോജനിക് സാങ്കേതികവിദ്യ എഫ് 8 ലൂടെ ഒരിക്കല്‍ കൂടി പരീക്ഷിക്കപ്പെടുകയാണ്. ഇലക്ട്രോ ഹൈഡ്രോളിക് സംവിധാനത്തിന് പകരം ഇലക്ട്രോ മെക്കാനിക്കല്‍ സാങ്കേതികതയും പരീക്ഷിക്കപ്പെടും. വിക്ഷേപിച്ച് 17 മിനിറ്റും 46.50 സെക്കന്റും കൊണ്ട് ജി എസ് എല്‍ വി എഫ് 08 , ജി സാറ്റ് 6 എയെ ബഹിരാകാശത്ത് എത്തിക്കും. 270 കോടിരൂപയാണ് പദ്ധതിയുടെ ചെലവ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; ഹിയറിങ്ങിലൂടെ 39,297 പേർ പുറത്തായി, സമയം ഇന്ന് അവസാനിക്കും
ആലിന്റെ അവയവങ്ങൾ നാലു കുഞ്ഞുങ്ങൾക്ക് പുതുജീവിതമേകും; അതി സങ്കീർണ ശസ്ത്രക്രിയ തുടരുന്നു, സംസ്കാരം നാളെ