ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല – കേസിന്റെ നാള്‍വഴി

Published : Jun 17, 2016, 09:50 AM ISTUpdated : Oct 05, 2018, 12:20 AM IST
ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല – കേസിന്റെ നാള്‍വഴി

Synopsis

  • 2002 ഫെബ്രുവരി 28

ഗോധ്ര കലാപത്തെ തുടര്‍ന്ന് സംഘടിച്ച് എത്തിയ ഒരു സംഘം ഗുല്‍ബര്‍ഗ് ഹൗസിങ് കോളനി ആക്രമിച്ച് മുന്‍ കോണ്‍ഗ്രസ് എം.പി ഇഹ്‌സാന്‍ ജഫ്രിയടക്കം 69 പേരെ കൊലപ്പെടുത്തി.

  • 2007 നവംബര്‍ 03

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയടക്കം 62 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന ജഫ്രിയുടെ ഭാര്യ സാക്കിയയുടെ പരാതി ഗുജറാത്ത് ഹൈക്കോടതി തളളി.

  • 2008 മാര്‍ച്ച് 27

ഗോധ്ര തീവെപ്പിനു മുമ്പും ശേഷവും നടന്ന അക്രമസംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം  രൂപീകരിക്കണമെന്ന് സുപ്രീംകോടതി ഗുജറാത്ത് സര്‍ക്കാരിനോടാവശ്യപ്പെട്ടു. സിബിഐ മുന്‍ ഡയറക്ടര്‍ ആര്‍കെ രാഘവന്‍ അധ്യക്ഷനായി അഞ്ചംഗസംഘത്തെ നിയോഗിച്ചു.

 

  • 2010 ഓഗസ്റ്റ് 19

മോദിക്കും മറ്റുളള 61 പേര്‍ക്കുമെതിരെ സാക്കിയ നല്‍കിയ പരാതി അന്വേഷിക്കാന്‍ അന്വേഷണസംഘത്തിന് സുപ്രീംകോടതിയുടെ അനുമതി.

  • 2011 മാര്‍ച്ച് 22

2002-ലെ കലാപങ്ങളില്‍ നരേന്ദ്രമോദിക്ക് പങ്കുള്ളതായി ഗുജറാത്ത് ഡിഐജിയായിരുന്ന സഞ്ജീവ് ഭട്ടിന്റെ വെളിപ്പെടുത്തല്‍.

  • 2012 മാര്‍ച്ച് 03

നരേന്ദ്രമോദി കുറ്റക്കാരനല്ലെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ. റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന സാക്കിയയുടെ ആവശ്യം അഹമ്മദാബാദ് മെട്രോ പൊളിറ്റന്‍ കോടതി തള്ളി.

  • 2014 നവംബര്‍ 28

കേസിന്റെ വിചാരണ മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് പ്രത്യേക കോടതിക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം.

  • 2015 ഓഗസ്റ്റ് 06

വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി അഹ്മദാബാദ് പ്രത്യേകകോടതിക്ക് മൂന്നുമാസം കൂടി സമയം നീട്ടിനല്‍കി.

  • 2015 സെപ്റ്റംബര്‍ 22

ഗുല്‍ബര്‍ഗ കൂട്ടക്കൊലക്കേസിന്‍റെ വിചാരണ പൂര്‍ത്തിയായി.

  • 2016 ജൂണ്‍ 02

ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസില്‍ 24 പ്രതികള്‍ കുറ്റക്കാരെന്ന് പ്രത്യേക കോടതി. 36 പേരെ വെറുതെവിട്ടു.

  • 2016 ജൂണ്‍ 17

കുറ്റക്കാരാണെന്നു കണ്ടെത്തിയവരില്‍ 11 പേര്‍ക്ക് ജീവപര്യന്തവും 13 പേര്‍ക്ക് ഏഴുവര്‍ഷവും ഒരാള്‍ക്ക് 10 വര്‍ഷം തടവും  അഹമ്മദാബാദ് പ്രത്യേക കോടതി വിധിച്ചു.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാംനാരായണന്റെ പുറം മുഴുവൻ വടി കൊണ്ട് അടിച്ച പാടുകൾ, നേരിട്ടത് മണിക്കൂറുകൾ നീണ്ട ക്രൂരമർദനം, വാളയാറിലെ ആൾക്കൂട്ട മർദനത്തിൽ 5 പേർ അറസ്റ്റിൽ
ദൃശ്യപരത പൂജ്യം! ദില്ലിയിൽ ഒരു രക്ഷയുമില്ലാത്ത അവസ്ഥ, റെഡ് അലർട്ട് പ്രഖ്യാപിച്ചു; രാജ്യത്തെ വ്യോമഗതാഗതം താറുമാറായി, ഇന്ന് 73 വിമാനങ്ങൾ റദ്ദാക്കി