ആലപ്പുഴയില്‍‍ 11 ദിവസത്തിനിടെ നടന്നത് മൂന്ന് ക്വട്ടേഷന്‍ കൊലപാതകങ്ങള്‍

Published : Feb 12, 2017, 04:42 PM ISTUpdated : Oct 04, 2018, 06:18 PM IST
ആലപ്പുഴയില്‍‍ 11 ദിവസത്തിനിടെ നടന്നത് മൂന്ന് ക്വട്ടേഷന്‍ കൊലപാതകങ്ങള്‍

Synopsis

ആലപ്പുഴ ജില്ലയില്‍‍ 11 ദിവസത്തിനിടെ നടന്നത് മൂന്ന് ക്വട്ടേഷന്‍ കൊലപാതകങ്ങള്‍. കഴിഞ്ഞ രണ്ട് ദിവസത്തിനിടെയാണ് ഇതില്‍ രണ്ടും. ആക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്നു പേരും മുപ്പത് വയസ്സില്‍ താഴെ പ്രായമുള്ളരാണ്.


ക്വട്ടേഷന്‍ സംഘങ്ങളുടെ വിളയാട്ടഭൂമിയായി മാറുകയാണ് ആലപ്പുഴ ജില്ലയുടെ തെക്കന്‍ മേഖല. പ്രത്യേകിച്ച് ഹരിപ്പാടും കായംകുളവും. കഴിഞ്ഞ 11 ദിവസത്തിനിടെ ഇവിടെ കൊല്ലപ്പെട്ടത് മൂന്ന് യുവാക്കള്‍. എല്ലാകൊലപാതകങ്ങള്‍ക്കും നേതൃത്വം കൊടുത്തത് ക്വട്ടേഷന്‍ സംഘങ്ങളും. ഹരിപ്പാടിന് സമീപിന് സമീപം കരുവാറ്റയിലാണ് ആദ്യകൊലപാതകം ഉണ്ടായത്. കരുവാറ്റയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഉല്ലാസ് വെട്ടേറ്റു മരിച്ചത് ഫെബ്രുവരി ഒന്നിന്. ഗുണ്ടാകുടിപ്പകയായിരുന്നു ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് കണ്ടെത്തി. അതിനു പിന്നാലെ ഫെബ്രുവരി 10ന് ഡിവൈഎഫ്ഐ നേതാവ് ജിഷ്ണുവിനെ ഒന്‍പതംഗ ക്വട്ടേഷന്‍ സംഘം പട്ടാപ്പകല്‍ വെട്ടിക്കൊന്നു. ആക്രമണം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടും ഹരിപ്പാട് സിഐ സംഭവം സ്ഥലം സന്ദര്‍ശിക്കാതിരുന്നത് വിവാദമാവുകയും സിഐയെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. രണ്ട് കൊലപാതകങ്ങളുടേയും നടുക്കും മാറുന്നതിനു മുമ്പാണ് മറ്റൊരു കൊലപാതകം കൂടി കായംകുളത്ത് നടന്നത്. കായംകുളം മുതുകുളത്ത് കാറിലെത്തിയ നാലംഗ ഗുണ്ടാസംഘം സുമേഷ് എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നിരവധി ക്രിമനല്‍ കേസുകളില്‍ പ്രതിയായ സുമേഷ് കഴിഞ്ഞ ദിവസമാണ് റിമാന്‍ഡില്‍ ഇറങ്ങിയത്. മുന്‍വൈരാഗ്യത്തിന്റെ പേരില്‍ സുമേഷിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. ജില്ലയുടെ തെക്കന്‍ മേഖലയില്‍ ക്വട്ടേഷന്‍ ആക്രമണങ്ങള്‍ വ്യാപകമാകുമ്പോഴും പൊലീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ല എന്ന വിമര്‍ശനവുമുണ്ട്.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

വിമാനത്തിൽ വെച്ച് യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം, ചെവിയിൽ നിന്ന് രക്തം വാര്‍ന്നൊഴുകി; രക്ഷകയായി മലയാളി വനിത ഡോക്ടര്‍
പുതുവത്സരാഘോഷം: നാളെ ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവ്; ബാറുകൾ രാത്രി 12 വരെ തുറക്കും