
ചെന്നൈ: സുപ്രീം കോടതി നിർദ്ദേശ പ്രകാരം പഠനം തുടരാൻ സേലത്തെ ശിവരാജ് ഹോമിയോപ്പതി കോളേജിൽ എത്തിയ ഹാദിയക്ക് കോളേജിൽ പഠനം പുനരാരംഭിക്കാൻ ഒരാഴ്ചയോളം കാത്തിരിക്കേണ്ടി വരും. ഇതിനായുള്ള അപേക്ഷയിൽ സർവകലാശാല നടപടികൾ കൈക്കൊള്ളുന്നതിനുള്ള സാവകാശം ആണ് ഓർഴ്ച. സർവ്വകലാശാലയിൽ നിന്ന് അനുമതി ലഭിച്ചാലുടൻ ഹാദിയയെ ക്ലാസിൽ പ്രവേശിപ്പിക്കും. നിലവിൽ കോളേജ് ഹോസ്റ്റലിലാണ് ഹാദിയ താമസിക്കുന്നത്.
ഹോസ്റ്റലിൽ ഹാദിയയ്ക്ക് സന്ദർശകരെ അനുവദിക്കില്ലെന്നാണ് കോളേജ് അധികൃതർ പറയുന്നത്. മുഴുവൻ നേരവും തമിഴ്നാട് പോലീസ് സംരക്ഷണം നൽകും. കോളേജിലും ഹോസ്റ്റലിലും പോലീസ് സംരക്ഷണം ഉണ്ടാകുമെന്ന് കോളേജ് അധികൃതരും അറിയിച്ചിട്ടുണ്ട്. ഷെഫിൻ ജഹാൻ നെ കാണണം എന്ന് ആവർത്തിച്ചു ഹാദിയ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തിൽ കോളേജ് ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam