ഹജ്ജ്; അനുമതിപത്രമില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച ഒരു ലക്ഷത്തോളം പേരെ തിരിച്ചയച്ചു

Published : Aug 15, 2017, 12:31 AM ISTUpdated : Oct 04, 2018, 06:00 PM IST
ഹജ്ജ്; അനുമതിപത്രമില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച ഒരു ലക്ഷത്തോളം പേരെ തിരിച്ചയച്ചു

Synopsis

ജിദ്ദ: ഹജ്ജിനുള്ള അനുമതി പത്രമില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച ഒരു ലക്ഷത്തോളം പേരെ തിരിച്ചയച്ചതായി ഹജ്ജ് സുരക്ഷാ വിഭാഗം വെളിപ്പെടുത്തി.അനധികൃതമായി ഹജ്ജ് നിര്‍വഹിക്കാന്‍ ശ്രമിച്ചാല്‍ പത്ത് വര്‍ഷത്തേക്ക് സൗദിയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തും.അനുമതി പത്രമില്ലാതെ ഹജ്ജ് നിര്‍വഹിക്കാന്‍ ശ്രമിക്കുന്ന വിദേശികളെ നാട് കടത്തുന്നതോടൊപ്പം പത്ത് വര്‍ഷത്തേക്ക് സൗദിയില്‍ പ്രവേശിക്കുന്നതിന് വിലക്കെര്‍പ്പെടുത്തുമെന്ന് പൊതു സുരക്ഷാ വകുപ്പ് അറിയിച്ചു.

ഇതിനു പുറമേ തടവും പിഴയും ഉണ്ടാകും. അനുമതി പത്രമില്ലാത്തവരെ ഹജ്ജ് നിര്‍വഹിക്കാന്‍ സഹായിക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. ഇവര്‍ക്ക് യാത്രാ സഹായം നല്കിയാ അമ്പതിനായിരം റിയാല്‍ വരെ  പിഴയും ആറു മാസത്തെ തടവും ശിക്ഷ ലഭിക്കും. കൂടാതെ വാഹനം കണ്ടു കെട്ടുകയും ചെയ്യും.അനുമതിപത്രമില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച 95,400 പേരെ പ്രവേശന കവാടങ്ങളില്‍ വെച്ച് ഇതിനകം തിരിച്ചയച്ചതായി ഹജ്ജ് സുരക്ഷാ വിഭാഗം മേധാവി ഖാലിദ് അല്‍ ഹര്‍ബി അറിയിച്ചു.

47,700  വാഹനങ്ങളും തിരിച്ചയച്ചു. നിയമലംഘകരെ കണ്ടെത്താന്‍ മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ ചെക്ക്പോസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമേ മക്കയിലും പരിസരപ്രദേശങ്ങളിലും പരിശോധന ഉണ്ടായിരിക്കും. ചെക്ക്പോസ്റ്റിലെ പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ തീര്‍ഥാടകര്‍ സ്വീകരിക്കാന്‍ സാധ്യതയുള്ള വഴികളിലും നിരീക്ഷണം ഏര്‍പ്പെടുത്തും. ഇതിനായി ഹെലിക്കോപ്റ്ററുകളും നിരീക്ഷണ ക്യാമറകളും ഉപയോഗിക്കും. സുരക്ഷിതവും സമാധാനപരവുമായ ഹജ്ജ് കര്‍മത്തിന് സ്വദേശികളും വിദേശികളും സഹകരിക്കണമെന്ന് ഖാലിദ് അല്‍ ഹര്‍ബി അഭ്യര്‍ഥിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ആര്യ രാജേന്ദ്രനും സച്ചിൻ ദേവിനും നോട്ടീസയച്ച് കോടതി; കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പരാതിയിൽ നടപടി
288ൽ 207 സീറ്റുകളും സ്വന്തമാക്കി ബിജെപി സഖ്യത്തിന്‍റെ തേരോട്ടം, എംവിഎക്ക് ലഭിച്ചത് വെറും 44 സീറ്റ്, ബിജെപി നിങ്ങളെ വിഴുങ്ങുമെന്ന് കോൺ​ഗ്രസ്