
ഗാസ: ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയയെ ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ അമേരിക്കന്‍ തീരുമാനം തള്ളി ഹമാസ്. അപകടകരമായ നീക്കമാണ് അമേരിക്ക നടത്തുന്നതെന്നും ഇത് അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമാണെന്നും പ്രസ്താവനയിലൂടെ ഹമാസ് അറിയിച്ചു. ഇസ്രയേല്‍ അധിനിവേശത്തിനെതിരെ പ്രക്ഷോഭം നയിക്കാനും സ്വന്തം നേതാവിനെ തെരഞ്ഞെടുക്കാനും പലസ്തീനുള്ള അധികാരമാണ് അമേരിക്ക ഹനിക്കുന്നതെന്നും ഹമാസ് പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam