ഹംപി കൂട്ടബലാത്സം​ഗ കേസ്: 3 പ്രതികൾക്ക് വധശിക്ഷ വിധിച്ച് ​ഗം​ഗാവതി കോടതി, വിദേശവനിതയടക്കം 2 പേരെ ബലാത്സം​ഗം ചെയ്തു

Published : Feb 16, 2026, 05:15 PM ISTUpdated : Feb 16, 2026, 05:55 PM IST
How many SC, ST, and OBC judges are in India? Check latest court-wise data

Synopsis

2025 മാർച്ചിലായിരുന്നു സംഭവം. ശിക്ഷിച്ചത് രാജ്യാന്തരതലത്തിൽ പ്രതിഷേധം ഉയർന്ന സംഭവത്തിൽ അമേരിക്കൻ ടൂറിസ്റ്റിനെ പ്രതികൾ കനാലിലേക്ക് തള്ളിയിടുകയായിരുന്നു. അടുത്ത ദിവസമാണ് തുംഗഭദ്ര കനാലിൽ നിന്ന് മൃതദേഹം ലഭിച്ചത്. 

തെലങ്കാന: രാജ്യത്തിന് നാണക്കേടുണ്ടാക്കിയ ഹംപി കൂട്ടബലാത്സംഗ കേസിൽ പ്രതികൾക്ക് വധശിക്ഷ വിധിച്ച് കർണാടകയിലെ ഗംഗാവതി ജില്ലാ കോടതി. ഇസ്രയേലി വനിതയെയും ഹോംസ്റ്റേ നടത്തിപ്പുകാരിയെയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും അമേരിക്കൻ വിനോദസഞ്ചാരിയെ തടാകത്തിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് മൂന്ന് പ്രതികളെ ശിക്ഷിച്ചത്. കഴിഞ്ഞ വർഷം മാർച്ചിൽ നടന്ന ക്രൂരകൃത്യത്തിൽ വിധി വരുന്നത്, ഒരു കൊല്ലം തികയാൻ ഒരു മാസം മാത്രം ബാക്കി നിൽക്കുമ്പോഴാണ്. ബലാത്സംഗത്തിനും കവർച്ചയ്ക്കും ജീവപര്യന്തം തടവുശിക്ഷ നൽകിയിട്ടുണ്ട്. മ‍ർദിച്ച സംഭവത്തിൽ 7 വർഷം തടവും നൽകിയിട്ടുണ്ട്. അമേരിക്കൻ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് മൂന്ന് പ്രതികൾക്കും മരണശിക്ഷ നൽകിയത്. 

ക്രൂരവും പൈശാചികവുമായ കുറ്റകൃത്യം. അത് നടത്തിയവരോട് ഒരു ദയവും കോടതി കാണിച്ചില്ല. 21ഉം 22ഉം 27ഉം വയസുള്ള പ്രതികൾക്ക് പ്രായത്തിന്റെ ആനുകൂല്യവും നൽകിയില്ല. മല്ലേഷ് എന്ന മല്ലയ്യ, സായ് എന്ന സായ്കുമാർ, ശരണ ബസവരാജ് എന്ന ശരണപ്പ.. മൂന്ന് പ്രതികൾക്കും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ തന്നെ നൽകിയിരിക്കുകയാണ് ഗംഗാവതി ജില്ലാ അഡീഷണൽ ആന്റ് സെഷൻസ് കോടതി. പ്രതികൾ മൂന്നുപേരും കുറ്റക്കാരെന്ന് ഈ മാസം ആദ്യം കോടതി വിധിച്ചിരുന്നു. പ്രതികൾക്കെതിരെ ചുമത്തപ്പെട്ട കൊലപാതകം, കൂട്ടബലാത്സംഗം, കവർച്ച എന്നീ കുറ്റകൃത്യങ്ങൾ സംശയാതീതമായി തെളിയിക്കപ്പെട്ടതോടെ ആയിരുന്നു ഇത്. 

2025 മാർച്ച് 7ന് സനാപൂരിന് സമീപം അരങ്ങേറിയത് മാപ്പർഹിക്കാത്ത കുറ്റകൃത്യമാണെന്ന് കോടതി വിലയിരുത്തി. രാത്രി ഭക്ഷണത്തിന് ശേഷം പാട്ടും നൃത്തവുമായി ആഘോഷിക്കുകയായിരുന്ന സംഘത്തെയാണ് ബൈക്കിലെത്തിയ മൂന്ന് പ്രതികൾ ചേർന്ന് ക്രൂരമായി ആക്രമിച്ചത്. പെട്രോൾ പമ്പ് അടുത്തുണ്ടോ എന്ന് ചോദിച്ച് ഇവരുടെ സമീപമെത്തിയ മൂന്നംഗ സംഘം പണം ആവശ്യപ്പെടുകയും നൽകാൻ വിസമ്മതിച്ചതോടെ ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. 27കാരിയായ ഇസ്രയേലി വനിതയെയും ഹോം സ്റ്റേ നടത്തിപ്പുകാരിയെയും തടാകക്കരയിലൂടെ വലിച്ചിഴച്ച പ്രതികൾ വിവസ്ത്രരാക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തു. 

പുരുഷന്മാരെ ക്രൂരമായി മർദിച്ച ശേഷം തടാകത്തിലേക്ക് തള്ളിയിട്ടു. ഒഡിഷയിൽ നിന്നെത്തിയ ബിപാഷും മഹാരാഷ്ട്ര സ്വദേശിയായ പങ്കജും നീന്തി രക്ഷപ്പെട്ടെങ്കിലും അമേരിക്കയിൽ നിന്ന് ഹംപി കാണാനെത്തിയ ഡാനിയേലിന്റെ മൃതദേഹമാണ് അടുത്ത ദിവസം തടാകത്തിൽ നിന്ന് കണ്ടെത്തിയത്. സംഭവം അന്താരാഷ്ട്ര തലത്തിൽ ഇന്ത്യക്ക് നാണക്കേടായി മാറിയിരുന്നു. അമേരിക്കയും ഇസ്രയേലും രാജ്യത്തെ ഔദ്യോഗികമായി തന്നെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. സംഭവം പുറത്തു വന്നതോടെ യുനെസ്കോ പൈതൃക പദവി നൽകി ആദരിച്ച ഹംപിയെ വിനോദസഞ്ചാരികൾ കൂട്ടത്തോടെ കയ്യൊഴിയുന്ന അവസ്ഥയും വന്നുചേർന്നിരുന്നു.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇന്നോവയിൽ നിന്ന് പിടികൂടിയത് 300 കിലോയിലേറെ; തലസ്ഥാനത്ത് സമീപകാലത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ട
അടൂരിൽ മരണപ്പാച്ചിലിനിടെ കാറിടിച്ച് വീട്ടമ്മ മരിച്ച സംഭവം; പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി