ഹാപ്പി രാജേഷ് വധകേസ്: ഏഴ് പ്രതികളെയും കോടതി വെറുതെ വിട്ടു

Published : Jul 06, 2017, 12:50 PM ISTUpdated : Oct 05, 2018, 03:39 AM IST
ഹാപ്പി രാജേഷ് വധകേസ്: ഏഴ് പ്രതികളെയും കോടതി വെറുതെ വിട്ടു

Synopsis

തിരുവനന്തപുരം: ഹാപ്പി രാജേഷ് വധക്കേസിലെ ഏഴ് പ്രതികളെയും കോടതി വെറുതെ വിട്ടു. തിരുവനന്തപുരം സിബിഐ കോടതിയാണ് തെളിവുകളുടെ അഭാവത്തിൽ പ്രതികളെ കുറ്റവിമുക്തരാക്കിയത്. ഡിവൈഎസ്പി സന്തോഷ് നായർ, കണ്ടെയ്നർ സന്തോഷ് തുടങ്ങി ഏഴ് പോരായിരുന്നു സിബിഐ സമർപ്പിച്ച കുറ്റപത്രത്തിലെ പ്രതികൾ. 

ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും കൂട്ടിയോജിപ്പിക്കുന്നതിൽ സിബിഐ പരാജയപ്പെട്ടുവെന്നും കുറ്റം തെളിയിക്കാൻ പര്യാപ്തമായ തെളിവില്ലെന്നും നിരീക്ഷിച്ചാണ് കോടതി ഉത്തരവ്.

2011 ഏപ്രിൽ 28-നാണ് കേസിനാസ്പദമായ സംഭവം. മാധ്യമപ്രവർത്തകനായ വി.ബി.ഉണ്ണിത്താൻ, ബാബുകുമാർ, ജിണ്ട അനി എന്നിവർക്കെതിരായ വധശ്രമക്കേസുകളിൽ വെറുതെ വിട്ടവരുടെ പങ്ക് പുറത്തുപറയുമോ എന്ന് സംശയിച്ച് ഹാപ്പി രാജേഷിനെ വധിച്ചുവെന്നായിരുന്നു കേസ്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സർക്കാർ ഹോമിൽ നിന്നും ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരൻ ചമഞ്ഞ് പീഡിപ്പിച്ചു, യുവാവിന് 7 വർഷം തടവ്
സൈക്കിളിൽ കറങ്ങും, ഹാർഡ് ഡിസ്ക് അടക്കം നശിപ്പിച്ച് മടക്കം, കടലിൽ ചാടിയിട്ടും വിട്ടില്ല, 'പരാതി കുട്ടപ്പന്‍' പിടിയില്‍