
കൊച്ചി: ലാവലിൻ അഴിമതി കേസിൽ കീഴ്ക്കോടി വിധി ചോദ്യം ചെയ്ത് സിബിഐ സമർപ്പിച്ച പുനപരിശോധന ഹർജിയിൽ പിണറായി വിജയന് വേണ്ടി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേ ഹാജരാകും. നേരത്തെ എം.കെ.ദാമോദരനാണ് പിണറായിക്കായി ഹാജരായിരുന്നത്.
അതേസമയം കേസ് പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. ലാവലിൻ ഇടപാടിൽ സർക്കാരിന് നഷ്ടം സംഭവിച്ചോ, കരാർ വ്യവസ്ഥകൾ എന്തെല്ലാമാണ്, കരാറിൽ ആരൊക്കെ ഒപ്പിട്ടു. എന്നിവ ഉൾപ്പടെ ഒൻപത് ചോദ്യങ്ങൾക്കും ഹൈക്കോടതി ഉത്തരം തേടിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam