
കൊച്ചി: ശബരിമലയില്‍ പ്രതിഷേധത്തിനിടെ പരിക്കുപറ്റിയതിനെ തുടര്‍ന്ന് നഷ്ടപരിഹാരം വേണമെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ച മട്ടാഞ്ചേരി സ്വദേശി സരോജത്തിന്റെ ഹർജി വിധി പറയാൻ മാറ്റി വെച്ചു. ശബരിമല പമ്പാ ഗണപതി ക്ഷേത്രത്തിനു സമീപത്ത് വെച്ചു അകാരണമായി പോലീസ് മർദ്ദിച്ചു എന്നാണ് സരോജത്തിന്റെ പരാതി. രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്കണമെന്നാണ് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
സരോജത്തിന് നഷ്ടപരിഹാരം നൽകുന്നതിനെ സംസ്ഥാന സർക്കാർ കോടതിയില്‍ ശക്തമായി എതിർത്തു. സരോജം ശബരിമലയിൽ നടന്ന പ്രതിഷേധ പരിപാടികളിൽ സജീവ പങ്കാളിയാണെന്നും പരിക്കേറ്റിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി അവർ തന്നെയാണെന്നും സ്റ്റേറ്റ് അറ്റോർണി കോടതിയിൽ വാദിച്ചു. നഷ്ടപരിഹാരം നൽകാൻ സർക്കാരിന് ബാധ്യതയില്ലെന്നും സ്റ്റേറ്റ് അറ്റോർണി കോടതിയിൽ വിശദമാക്കി.
നേരത്തെ സരോജം ശബരിമലയിൽ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ചെന്ന് കാണിച്ച് പൊലീസ് ഇവർക്കെതിരെ കേസെുത്തിരുന്നു. സരോജത്തിന്റെ ഹർജിക്ക് ശേഷമായിരുന്നു പൊലീസ് ഇവർക്കെതിരെ കേസെടുത്തത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam