ഉപ്പുവെള്ളം വില്ലനായി; തലപോയ തെങ്ങുകളുടെ ഗ്രാമമായി കണ്ണൂരിലെ വെണ്ടോട്

Published : Jul 15, 2016, 05:49 AM ISTUpdated : Oct 04, 2018, 04:28 PM IST
ഉപ്പുവെള്ളം വില്ലനായി; തലപോയ തെങ്ങുകളുടെ ഗ്രാമമായി കണ്ണൂരിലെ വെണ്ടോട്

Synopsis

കണ്ണൂര്‍: തലപോയ തെങ്ങുകളുടെ ഗ്രാമമാണ് കണ്ണൂർ ജില്ലയിലെ വെണ്ടോട്. പുഴയിൽ നിന്ന് ഉപ്പുവെളളം കയറി ഇവിടെ നശിച്ചത് ആയിരക്കണക്കിന് ഏക്കർ സ്ഥലത്തെ തെങ്ങുകളാണ്. ലക്ഷക്കണക്കിന് രൂപയാണ് കർഷകരുടെ നഷ്ടം. ഉപജീവനമാർഗം അടഞ്ഞതോടെ പ്രദേശത്തെ ചെത്തുതൊഴിലാളികളും പ്രതിസന്ധിയിലായി. കണ്ണാടിപ്പറമ്പിലെ ബാലേട്ടൻ.വെണ്ടോട്ടെ തെങ്ങിൻതോപ്പുകളിൽ കളളുചെത്തി ജീവിച്ച ബാലേട്ടനിപ്പോൾ കൂലിപ്പണിക്കാരനാണ്. കാട്ടാമ്പളളിപ്പുഴയിലെ ഉപ്പുവെളളം കയറി തെങ്ങുകളെല്ലാം ഒന്നൊന്നായി കൂമ്പടഞ്ഞപ്പോൾ ജീവിതം വഴിമുട്ടിയവരിൽ ഒരാളാണ് ബാലേട്ടന്‍.

നാറാത്ത് ഗ്രാമപഞ്ചായത്തിലെ വെണ്ടോട് തലപോയതെങ്ങുകൾ ആയിരക്കണക്കിനാണ്. ഒരു കാലത്ത് ജില്ലയിൽ ഏറ്റവുമധികം തെങ്ങുകൃഷിയുളള പ്രദേശമായിരുന്നു ഇവിടം. കാട്ടാമ്പളളി റെഗുലേറ്ററി കം ബ്രിഡ്ജിനപ്പുറത്തേക്ക് ഉപ്പുവെളളം കയറാത്ത സമയത്താണ് കർഷകർ ഇവിടങ്ങളിൽ കൃഷി തുടങ്ങിയത്. എന്നാൽ 2009ൽ ബണ്ട് തുറന്ന് ഉപ്പുവെളളം വീണ്ടും കയറാൻ തുടങ്ങിയതോടെ പ്രതിസന്ധിയായി.

ഏക്കറുകണക്കിന് തോട്ടം ലക്ഷങ്ങൾ മുടക്കി പാട്ടത്തിനെടുത്ത് വരുമാനം കണ്ടെത്തിയവരും ബാലേട്ടനപ്പോലെ ചെത്തുതൊഴിലാളികളുമാണ് ഇതോടെ വിഷമത്തിലായത്. ഉപ്പുവെളളം കയറിയ ഭൂമിയിൽ മറ്റൊന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയായി. ശുദ്ധജല പ്രദേശങ്ങളിൽ ഉപ്പുവെളളം കയറാതിരിക്കാൻ ബണ്ട് കെട്ടണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ നടപടിയുണ്ടായില്ല.നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് കർഷകർ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'ഇന്ത്യയുടെ തലസ്ഥാനം ബെംഗളൂരു ആവണം', പറയുന്നത് ഡൽഹിക്കാരിയായ യുവതി, പിന്നാലെ സോഷ്യൽ മീഡിയ, വീഡിയോ
തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ