അഴിമതിക്കേസില്‍ ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടര്‍ക്കും ഡി.എം.ഒക്കും കഠിന തടവും 52 ലക്ഷം പിഴയും

Published : May 02, 2017, 07:52 AM ISTUpdated : Oct 05, 2018, 02:36 AM IST
അഴിമതിക്കേസില്‍ ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടര്‍ക്കും ഡി.എം.ഒക്കും കഠിന തടവും 52 ലക്ഷം പിഴയും

Synopsis

തിരുവനന്തപുരം: ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടര്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും അഴിമതിക്കേസില്‍ കോടതി തടവുശിക്ഷ വിധിച്ചു. ഡോ.വി കെ രാജന്‍, ഡോ. കെ ഷൈലജ എന്നിവര്‍ക്കാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി അഞ്ച് വര്‍ഷം കഠിനതടവും 52 ലക്ഷം രൂപ പിഴയും വിധിച്ചത്. ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ വാങ്ങിയതിലെ ക്രമക്കേടിനാണ് നടപടി.

2001 മുതല്‍ 2004 വരെയുള്ള കാലത്ത് മഞ്ഞപ്പിത്ത പ്രതിരോധ വാക്സിന്‍ (ഹെപ്പറ്റൈറ്റിസ് ബി വാക്സിന്‍) വാങ്ങിയതില്‍ ഒരു കോടിയില്‍പരം രൂപയുടെ അഴിമതി നടത്തിയെന്ന കേസിലാണ് ഇന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി ശിക്ഷ വിധിച്ചത്. ആരോഗ്യ വകുപ്പ് ഡയറക്ടറായിരുന്ന ഡോ. വി.കെ രാജന്‍, തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസറായിരുന്ന ഡോ. കെ. ഷൈലജ എന്നിവര്‍ ക്രമക്കേട് നടത്തിയെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇരുവരെയും പ്രതിയാക്കി വിജിലന്‍സ് എസ്.പി ആര്‍. സുകേശനാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. രണ്ട് ഉദ്ദ്യോഗസ്ഥര്‍ക്കും അഴിമതി നിരോധന നിയമ പ്രകാരമാണ് ശിക്ഷ അഞ്ച് വര്‍ഷം കഠിന തടവും 52 ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിനെ അറസ്റ്റ് ചെയ്യാൻ പൊലീസ്, കൂടുതൽ വകുപ്പുകളും ചുമത്തും; കർശന നടപടി
നാട്ടകത്തെ വാഹനാപകടം: സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനം ഇടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു