ഇടുക്കിയില്‍ കനത്ത മഴ; വ്യാപക നാശനഷ്‌ടം

Published : Oct 12, 2017, 11:00 PM ISTUpdated : Oct 05, 2018, 12:26 AM IST
ഇടുക്കിയില്‍ കനത്ത മഴ; വ്യാപക നാശനഷ്‌ടം

Synopsis

ഇടുക്കി: കനത്ത മഴയില്‍ ഇടുക്കിയിലെ  അറക്കുളം പ‍ഞ്ചായത്തില്‍ വ്യാപക നാശനഷ്‌ടം. മലയോര മേഖലയായ ഇടാട്, ഇലപ്പള്ളി, ചേറാടി, പതിപ്പള്ളി തെക്കുംഭാഗം എന്നിവടങ്ങളില്‍ ഉരുള്‍പൊട്ടലില്‍ കൃഷിനാശമുണ്ടായി. കനത്ത വെള്ളപ്പൊക്കത്തില്‍ പലയിടത്തും റോഡ് തകര്‍ന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

ചേറാടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മൂലമറ്റം - ചേറാടി റോഡിലും ഗതാഗതം തടസ്സപ്പെട്ടു. താഴ് വാരം കോളനിയിലെ ആറു വീടുകളില്‍ വെള്ളം കയറി. ഇവിടുത്തെ ഒരു കോഴിഫാമില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അഞ്ഞൂറോളം കോഴികള്‍ ചത്തു.

മൂലമറ്റം - വാഗമണ്‍  റോഡിലും ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. മണപ്പാടി പുഴയില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് മണപ്പാടി ചപ്പാത്തിലും വെള്ളം കയറി.  രാത്രിയോടെ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

10 ദിവസം, വിനീഷ് രക്ഷപ്പെട്ടത് ചായ ​ഗ്ലാസും മരക്കൊമ്പും ഉപയോ​ഗിച്ച്; ചാടിപ്പോയിട്ട് 4 ദിവസം, കർണാടകയിലും അന്വേഷിക്കാൻ പൊലീസ്
ഇറാന് ട്രംപിന്‍റെ മുന്നറിയിപ്പ്, 'പ്രതിഷേധക്കാരെ വെടിവെച്ചാൽ രക്ഷിക്കാൻ അമേരിക്കയെത്തും, അമേരിക്കൻ സൈന്യം തയ്യാർ'