
കൊച്ചി:കേരളത്തിലെ പ്രളയം ഡാം മാനേജ്മെന്‍റിന്‍റെ പരാജയമാണെന്നും മനുഷ്യ സൃഷ്ടിയാണെന്നും ചൂണ്ടിക്കാണിച്ച് സമര്‍പ്പിച്ച ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഹര്‍ജിയില്‍ വിവിധ വകുപ്പുകള്‍ ഇന്ന് കോടതിയില്‍ വിശദീകരണം നല്‍കിയേക്കും. ഓഗസ്റ്റ് 15 മുതല്‍ 17 വരെ കേരളത്തില്‍ പെയ്ത അപ്രതീക്ഷിത മഴ പ്രളയ കാരണമായെന്നാണ് സര്‍ക്കാര്‍ നിലപാട്.
കേന്ദ്ര കാലാവസ്ഥാ ഏജന്‍സിയും മുന്നറിയിപ്പ് നല്‍കിയില്ലെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കുമെന്നാണ് സൂചന. വെള്ളപ്പൊക്കം വന്നശേഷമാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കിയതെന്നും സംസ്ഥാനം കോടതിയെ അറിയിച്ചേക്കും. ഹര്‍ജിയില്‍ കേന്ദ്രവും കോടതിയില്‍ നിലപാട് അറിയിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam