
കൊച്ചി: ശബരിമല ദര്‍ശനത്തിനായി എത്തിയ മഹാരാഷ്ട്രയിലെ ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് നിയമസഹായം നല്‍കാന്‍ തയ്യാറെന്ന് മൂന്ന് അഭിഭാഷകര്‍. ഹൈക്കോടതിയിലെ മൂന്ന് വനിതാ അഭിഭാഷകരാണ് തൃപ്തിക്ക് നിയമസഹായ വാഗ്ദാനവുമായി മുന്നോട്ട് വന്നത്. അഭിഭാഷകരായ കെ വി ഭദ്രകുമാരി, കെ നന്ദിനി, പി.വി വിജയമ്മ എന്നിവരാണ് സഹായം വാഗ്ദാനം ചെയ്തത്.
അതേസമയം, വിശ്വാസികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് തൃപ്തി ദേശായിക്ക് വിമാനത്താവളത്തിൽ നിന്ന് ഇതുവരെ പുറത്തിറങ്ങാനായില്ല. ദർശനം നടത്താതെ മടങ്ങില്ലെന്ന നിലപാടിലാണ് 11 മണിക്കൂര്‍ കഴിഞ്ഞിട്ടും തൃപ്തി ദേശായുളളത്. വാഹനവും താമസവും സ്വന്തം നിലയ്ക്ക് ഏർപ്പാട് ചെയ്താൽ, സുരക്ഷ ഒരുക്കാമെന്ന് പൊലീസ് ആവർത്തിച്ചു. ഇക്കാര്യത്തിലുള്ള തൃപ്തി ദേശായിയുടെ മറുപടിക്ക് ശേഷം തുടർ നടപടി തീരുമാനിക്കുമെന്നാണ് പൊലീസ് നിലപാട്. അതേസമയം വൈകിട്ട് ആറ് മണിക്ക് ശേഷം തീരുമാനം അറിയിക്കാമെന്ന് തൃപ്തി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam