മരുന്നും ഭക്ഷണവുമില്ലാതെ തെരുവില്‍ അലഞ്ഞ് എച്ച്ഐവി ബാധിതന്‍

By Web DeskFirst Published Jul 19, 2018, 11:10 AM IST
Highlights
  • തെരുവില്‍ അലഞ്ഞ് എച്ച്ഐവി ബാധിതന്‍
  • മരുന്നു ഭക്ഷണവുമില്ലാതെ അവശന്‍

കണ്ണൂർ: മരുന്നും ഭക്ഷണവുമില്ലാതെ തലശേരിയിലെ തെരുവിൽ  അലയുകയാണ് എച്ച്ഐവി ബാധിതനായ യുവാവ്. ശരീരത്തിൽ വ്രണങ്ങൾ നിറഞ്ഞ് അവശനായ ഇയാളെ വീട്ടുകാരും കയ്യൊഴിഞ്ഞു.

തലശ്ശേരി ബസ്സ് സ്റ്റാന്‍റിന്‍റെ പരിസരങ്ങളിലോ റെയിൽവേ മേൽപ്പാലത്തിന്‍റെ ചുവട്ടിലോ ഇയാളുണ്ടാകും. മരുന്നു ഭക്ഷണവും ഇല്ലാത്തതിനാൽ തീർത്തും അവശൻ. തലശ്ശേരി സ്വദേശിയായ ഇയാൾ വർഷങ്ങൾക്ക് മുമ്പ് വീട് വിട്ട്പോയതാണ്. അടുത്ത കാലത്ത് തിരികെയെത്തിയപ്പോൾ എച്ച് ഐവി ബാധിതനാണെന്ന് അറിഞ്ഞ് വീട്ടുകാർ കയ്യൊഴിഞ്ഞു.

തലശ്ശേരി ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ എച്ച്ഐവി ബാധ സ്ഥിരീകരിച്ചതോടെ എആർടി മരുന്ന് കഴിച്ച് തുടങ്ങിയിരുന്നു. ഇപ്പോൾ മൂന്ന് മാസത്തിലധികമായി മരുന്ന് മുടങ്ങിയിട്ട്. സംഭവം ശ്രദ്ധയിൽപ്പെട്ട പൊതു പ്രവർത്തകർ നിരവധി സ്ഥാപനങ്ങളെ സമീപിച്ചെങ്കിലും ആരും ഇയാളെ ഏറ്റെടുക്കാൻ തയ്യാറാവുന്നില്ലെന്നും ആരോപണമുണ്ട്.

മാസങ്ങൾക്ക് മുൻപ് സമാനമായ രീതിയിൽ കണ്ടെത്തിയ മറ്റൊരാളെ പൊതുപ്രവർത്തകർ ഇടപെട്ടാണ് ആശുപത്രിയിലേക്ക് മാറ്റിയത്. എച്ച്.ഐ.വി ബാധിതരായ ഇവർ രോഗം വകവെക്കാതെ മറ്റുള്ളവരുമായി ഇടപഴകുന്നതാണ് ആശങ്ക.
 

click me!