കുമളി ടൗണില്‍ വന്‍ കവര്‍ച്ച; പണവും ആഭരണങ്ങളുമടക്കും 30 ലക്ഷത്തിന്റെ നഷ്‌ടം

Published : Jan 07, 2017, 06:47 PM ISTUpdated : Oct 05, 2018, 02:38 AM IST
കുമളി ടൗണില്‍ വന്‍ കവര്‍ച്ച; പണവും ആഭരണങ്ങളുമടക്കും 30 ലക്ഷത്തിന്റെ നഷ്‌ടം

Synopsis

ഇടുക്കി: ഇടുക്കിയിലെ കുമളി ടൗണില്‍ പ്രവര്‍ത്തിക്കുന്ന കാശ്‍മീരി കരകൗശല ശാലയില്‍ വന്‍ കവര്‍ച്ച. 50,000 രൂപയും വിലപിടിപ്പുള്ള ആഭരണങ്ങളുമടക്കും മുപ്പത് ലക്ഷം രൂപയുടെ സാധനങ്ങളാണ് മോഷ്‌ടിക്കപ്പെട്ടത്. കുമളി - തേക്കടി റോഡിലുള്ള ചോള ആര്‍ട്സ് എംപോറിയത്തിലാണ് മോഷണം നടന്നത്.കാശ്‍മീര്‍ സ്വദേശികളുടേതാണ് സ്ഥാപനം.  പുലര്‍ച്ചെ നാലുമണിയോടെയാണ് മോഷ്‌ടാവ് അകത്തു കടന്നതെന്ന് കടക്കുള്ളിലെ സിസിടിവി ദൃശ്യങ്ങളിലുണ്ട്.

35 മിനിറ്റോളം മോഷ്‌ടാവ് കടക്കുള്ളില്‍ ചെലവഴിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്. കടയുടെ ഷട്ടര്‍ തകര്‍ത്ത ശേഷം  തുണികള്‍ അടുക്കി വച്ചിരുന്ന അലമാരയുടെ ഒരു വശം പൊളിച്ചാണ് മോഷ്‌ടാവ് അകത്തു കടന്നത്.  തുടര്‍ന്ന് മേശ തുറന്ന് പണം അപഹരിച്ചു. സമീപത്തെ വില കൂടിയ ആഭരണങ്ങള്‍ മാത്രം സൂക്ഷിച്ചിരുന്ന ഷെല്‍ഫ് കുത്തിപ്പൊളിച്ച് സാധനങ്ങള്‍ എടുത്തു.വിലകൂടിയ കല്ലുകള്‍ പതിച്ച സ്വര്‍ണം, വെള്ളി ആഭരണങ്ങളും ഡയമണ്ടുകളും മോഷ്‌ടിച്ചിട്ടുണ്ട്. എന്നാല്‍ തൊട്ടടുത്തായി വില കുറഞ്ഞ ആഭരണങ്ങള്‍ വച്ചിരുന്ന ഷെല്‍ഫുകള്‍ തുറക്കാന്‍ ശ്രമിച്ചതുമില്ല.  മങ്കി ക്യാപ്പ് വച്ച് അകത്തു കടന്ന മോഷ്‌ടാവ് സാധനങ്ങള്‍ എടുത്ത് പല തവണ അകത്തേക്കു കടന്ന ഭാഗത്തേക്കു പോകുന്നതും ദൃശ്യങ്ങളിലുണ്ട്.

ഈ സമയം രണ്ടു പേര്‍ റോഡരികില്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തെ ക്യമറയിലും പതിഞ്ഞിട്ടുണ്ട്.  വിരലടയാള വിദഗ്ദ്ധര്‍ എത്തി തെളിവുകള്‍ ശേഖരിച്ചു.  പൊലീസ് നായയെ എത്തിച്ചിരുന്നു.  സാധനങ്ങള്‍ വാങ്ങാനെത്തുന്നവരെ പോലും കൃത്യമായി നീരീക്ഷിച്ച ശേഷമേ കാശ്‍മീരികള്‍ കടക്കുള്ളിലേക്ക് കടത്താറുള്ളൂ.  അതിനാല്‍ കടയുമായി നല്ല പരിചയമുള്ളവരോ സാധനം വാങ്ങാനെന്ന പേരിലെത്തി വിശദമായ നിരീക്ഷണം നടത്തിയവരോ ആകാം മോഷ്‌ടാക്കളെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.  കടക്കുള്ളിലെയും തേക്കടിക്കവലയില്‍ പൊലീസ് സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിലെയും ദൃശ്യങ്ങള്‍ വിശദമായ പരിശോധനക്ക് വിധേയമാക്കുമെന്ന് പൊലീസ് പറഞ്ഞു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഒരു വോട്ട് പോലും പോൾ ചെയ്യപ്പെടും മുൻപ് ബിജെപി സഖ്യത്തിന് 68 സീറ്റിൽ എതിരില്ലാതെ ജയം; എതിരാളികൾ പത്രിക പിൻവലിച്ചു; മഹാരാഷ്ട്രയിൽ മഹായുതി കുതിപ്പ്
വിദ്വേഷ പരാമർശം; വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗിന്‍റെ പരാതി