സൗദിയില്‍ മനുഷ്യക്കച്ചവടകേസുകള്‍ കൂടുന്നു

Web Desk |  
Published : Feb 04, 2017, 11:34 PM ISTUpdated : Oct 04, 2018, 05:53 PM IST
സൗദിയില്‍ മനുഷ്യക്കച്ചവടകേസുകള്‍ കൂടുന്നു

Synopsis

റിയാദ്: സൗദിയില്‍ 350ലധികം മനുഷ്യക്കച്ചവടകേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്.ഏറ്റവും കൂടുതല്‍ കേസുകള്‍ രാജ്യ തലസ്ഥാനമായ റിയാദിലാണ്. കേസുകളില്‍പെട്ടവരില്‍ കൂടുതലും വിദേശികളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സൗദിയുട വിവിധ ഭാഗങ്ങളിലായി 350 ഓളം മനുഷ്യക്കച്ചവട കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായാണ് റിപ്പോര്‍ട്ട്.
ഇതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിയാദിലാണ്. ഇവിടെ രജിസ്റ്റര്‍ ചെയ്തത് 150 കേസുകളാണ്. അതേസമയം 35 കേസുകള്‍ മക്കയിലും 10 കേസുകള്‍ ജിദ്ദയിലും 13 കേസുകള്‍ അല്‍ കോബാറിലും 12 കേസുകള്‍ ദമ്മാമിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേസുകളില്‍പെട്ടവരില്‍ കൂടുതലും വിദേശികളാണ്.

ആകെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 17 ശതമാനത്തോളം കേസുകളിലും ഇതിനകം വിധി വന്നിട്ടുണ്ട്. ഭീഷണിപ്പെടുത്തല്‍, വഞ്ചന, തട്ടിക്കൊണ്ട് പോവല്‍, ഭിക്ഷാടനം, ബലം പ്രയോഗിച്ച് ജോലി ചെയ്യിപ്പിക്കല്‍, മോഷണത്തിനു പ്രേരിപ്പിക്കല്‍, അവയവം വില്‍പന നടത്തല്‍ എന്നിവയെല്ലാം മനുഷ്യക്കച്ചവടത്തിന്റെ പരിധിയില്‍പ്പെടുന്ന കുറ്റങ്ങളാണ്. മനുഷ്യക്കച്ചവടത്തിനു 15വര്‍ഷം തടവും പത്ത് ലക്ഷത്തില്‍ കുറയാത്ത പിഴയുമാണ് പരമാവധി ശിക്ഷ. വിസകച്ചവടം, അനധികൃത റിക്രൂട്ട്‌മെന്റെ എന്നിവയും മനുഷ്യ കച്ചവടത്തിന്റെ പരിധിയില്‍പ്പെടുമെന്ന് തൊഴില്‍ മന്ത്രാലയം നേരത്ത അറിയിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വരവേറ്റ് ലോകം! സിഡ്‌നിയിൽ ബോണ്ടി ബീച്ച് ആക്രമണ ഇരകൾക്ക് ആദരം; ജപ്പാനും കൊറിയയും പാരമ്പര്യ തനിമയോടെ പുതുവത്സരത്തെ വരവേറ്റു
ബീഗം ഖാലിദ സിയയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് വിദേശകാര്യമന്ത്രി എസ് ജയശങ്കർ