
തൊടുപുഴ: ഇടുക്കി മെഡിക്കല്‍ കോളേജില്‍ നേരത്തെ പ്രവേശനം നേടിയിരുന്ന 100 കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തില്‍.കോളേജിന് ഈ വര്‍ഷവും അംഗീകാരം ലഭിക്കാതായതോടെ,ആണ് ഇത്.നിലവില്‍ സംസ്ഥാനത്തെ മറ്റ് അഞ്ച് കോളേജുകളിലായി വിഭജിക്കപ്പെട്ടിരിക്കുകയാണിവര്‍.
2014 -15 വര്‍ഷം രണ്ട് ബാച്ചുകളിലായി പ്രവേശനം നേടിയ 100 കുട്ടികളാണ് മെഡിക്കല്‍ കോളേജിലുണ്ടായിരുന്നത്.യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാതെയായിരുന്നു,പ്രവേശന നടപടികള്‍. പിന്നീട് മെഡിക്കല്‍ കൗണ്‍സിലിന്‍രെ അംഗീകാരം നഷ്ടപ്പെട്ടു.വിദ്യര്‍ത്ഥികള്‍,പ്രവേശനം നേടിയത് ഈ കോളേജിലായതിനാല്‍,മെഡിക്കല്‍ ബിരുദം നേടണമെങ്കില്‍ കോളേജിന് അംഗീകാരം ലഭിക്കണം.ഈ വര്‍ഷമെങ്കിലും ഇതിനുള്ള ശ്രമങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയായിരുന്നു രക്ഷിതാക്കള്‍ക്കും,കുട്ടികള്‍ക്കും
അടുത്ത അധ്യയനവര്‍ഷത്തോടെ പുതിയ ബാച്ചിനുള്ള പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന ഉറപ്പ്. അതേസമയം ഈ സൗകര്യങ്ങള്‍ ഒരുക്കാന്‍ ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കേ എത്ര പ്രായോഗികമാകുമെന്ന് കണ്ടറിയണം.നിലവില്‍ പ്രിന്‍സിപ്പലും,ഏതാനും ജീവനക്കാരും മാത്രമാണ് ഇവിടെ ഉള്ളത്. ആശുപത്രിയുടെയും,മെഡിക്കല്‍ കോളേജിന്‍റെയും പ്രവര്‍ത്തനം ഭാഗികമായി മാത്രമാണ് നടക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam