
ചെന്നൈ: അണ്ണാ ഡി.എം.കെ. നിയമസഭാകക്ഷി നേതാവ് എടപ്പാടി പളനിസ്വാമിയും പനീര്‍ശെല്‍വവും ഗവര്‍ണറെ കണ്ടു. ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിനെ കണ്ട് മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു. മുതിര്‍ന്ന നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കുമൊപ്പമാണ് പളനിസാമി രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്. തന്നെ പിന്തുണയ്ക്കുന്നവരുടെ പട്ടികയും പളനിസ്വാമി ഗവര്‍ണര്‍ക്ക് കൈമാറി. കൂടിക്കാഴ്ച 10 മിനിട്ട് മാത്രമേ നീണ്ടുള്ളു.
ഭൂരിഭാഗം എംഎല്‍എമാരുടേയും പിന്തുണ തനിക്കെന്ന് പളനിസ്വാമി പറഞ്ഞു. പളനിസ്വാമിക്ക് 123 എംഎൽഎമാരുടെ പിന്തുണയെന്നാണ് സൂചന. പളനിസ്വാമിക്ക് പിന്നാലെ ഒ.പനീര്‍ശെല്‍വവും ഗവര്‍ണറെ സന്ദര്‍ശിച്ചു. അതിനിടെ, ജയലളിതയുടെ അനന്തിരവള്‍ ദീപ ജയകുമാര്‍ പനീര്‍ശെല്‍വം ക്യാമ്പിലെത്തി. ഇരവുരും ജയലളിതയുടെ ശവകുടീരം സന്ദര്‍ശിച്ചു.
അതിനിടെ കൂവത്തൂരിലെ റിസോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങിയ ശശികല പോയസ് ഗാര്‍ഡനിലേക്ക് പോയി. നാളെ രാവിലെ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലും ബെംഗളൂരു സിറ്റി സിവില്‍ കോടതിയിലും സുപ്രീംകോടതി വിധിയുടെ പകര്‍പ്പ് എത്തിക്കും. അതിനു മുന്‍പ് ശശികലയ്ക്ക് കോടതിയിലോ ജയിലിലോ കീഴടങ്ങാം. ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കാനുള്ള അധികാരം ബംഗളൂരു കോടതിക്കുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam