ചെന്നൈ കൂട്ടബലാത്സംഗം; പെണ്‍കുട്ടിയെ മരുന്ന് കുത്തിവച്ച് മയക്കാന്‍ പ്രതി പഠിച്ചതിങ്ങനെ

Web Desk |  
Published : Jul 20, 2018, 09:32 AM ISTUpdated : Oct 02, 2018, 04:21 AM IST
ചെന്നൈ കൂട്ടബലാത്സംഗം; പെണ്‍കുട്ടിയെ മരുന്ന് കുത്തിവച്ച് മയക്കാന്‍ പ്രതി പഠിച്ചതിങ്ങനെ

Synopsis

മയക്കാനുള്ള മരുന്നിന് പുറമേ മറ്റെന്തെല്ലാം മരുന്ന് നല്‍കിയിരുന്നുവെന്ന് പരിശോധിക്കുന്നു പെണ്‍കുട്ടിക്ക് മദ്യം നല്‍കിയതായും സംശയം

ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഏഴുമാസമായി ബലാത്സംഗം ചെയ്ത സംഭവത്തില്‍ കുട്ടിയെ മരുന്ന് നല്‍കി മയക്കിക്കിടത്താന്‍ പ്രതികളിലൊരാള്‍ പഠിച്ചത് ആശുപത്രിയില്‍ നിന്ന്. 

ആശുപത്രിയിലെ സുരക്ഷാജീവനക്കാരനായി ജോലി ചെയ്ത ഇയാള്‍ പ്രസവസമയത്ത് എങ്ങനെയാണ് സ്ത്രീകളെ മരുന്ന് നല്‍കി മയക്കിക്കിടത്തുന്നതെന്ന് പഠിച്ചിരുന്നു. ഇതേ രീതിയിലാണ് പതിനൊന്നുകാരിയായ പെണ്‍കുട്ടിയേയും മയക്കിയത്. സിറിഞ്ചുകളും മരുന്ന് കുപ്പികളും കണ്ടെടുത്തതോടെയാണ് പെണ്‍കുട്ടിയെ മരുന്ന് കുത്തിവച്ച് മയക്കിയതായി പൊലീസ് ഉറപ്പിച്ചത്. 

മരുന്ന് കുത്തിവച്ചതിന് പുറമേ സോഫ്റ്റ് ഡ്രിങ്ക്‌സില്‍ മദ്യം കലര്‍ത്തി നല്‍കിയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഏതെല്ലാം തരത്തിലുള്ള മരുന്നുകളാണ് മയക്കാനായി ഉപയോഗിച്ചതെന്ന കാര്യവും പൊലീസ് അന്വേഷിച്ച് വരികയാണ്. 

കേള്‍വിത്തകരാറുള്ള പെണ്‍കുട്ടിയെ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാര്‍ തന്നെയാണ് 7 മാസമായി പീഡിപ്പിച്ചിരുന്നത്. ആദ്യം ബലാത്സംഗം ചെയ്ത 66കാരനായ ലിഫ്റ്റ് ഓപ്പറേറ്റര്‍ അറിയിച്ചതിനെ തുടര്‍ന്ന് സെക്യൂരിറ്റി ഗാര്‍ഡ്, പ്ലംബര്‍ തുടങ്ങി 16 പേരോളം പല സമയങ്ങളിലായി കുട്ടിയെ ബലാത്സംഗം ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ കാണിച്ച് നിരവധി തവണ ഭീഷണിപ്പെടുത്തിയാണ് മാസങ്ങളായി പ്രതികള്‍ പീഡനം തുടര്‍ന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സർക്കാർ ഹോമിൽ നിന്നും ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരൻ ചമഞ്ഞ് പീഡിപ്പിച്ചു, യുവാവിന് 7 വർഷം തടവ്
സൈക്കിളിൽ കറങ്ങും, ഹാർഡ് ഡിസ്ക് അടക്കം നശിപ്പിച്ച് മടക്കം, കടലിൽ ചാടിയിട്ടും വിട്ടില്ല, 'പരാതി കുട്ടപ്പന്‍' പിടിയില്‍