ഐടി ഉദ്യോഗസ്ഥയെ കൂട്ടമാനഭംഗം ചെയ്തു കൊന്നു; മൂന്നു പ്രതികള്‍ക്ക് വധശിക്ഷ

Published : May 09, 2017, 01:29 PM ISTUpdated : Oct 05, 2018, 02:32 AM IST
ഐടി ഉദ്യോഗസ്ഥയെ കൂട്ടമാനഭംഗം ചെയ്തു കൊന്നു; മൂന്നു പ്രതികള്‍ക്ക് വധശിക്ഷ

Synopsis

മുംബൈ: പൂനെയില്‍ ഐടി ഉദ്യോഗസ്ഥയെ കൂട്ടമാനഭംഗംചെയ്ത് കൊന്നകേസില്‍ മൂന്നുപ്രതികള്‍ക്കും വധശിക്ഷ. പുണെയിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 2009 ല്‍ ആണ് ക്രൂരമായ കൊലപാതകം നടന്നത്.  യുവതി ജോലിചെയ്തിരുന്ന സ്ഥാപനത്തിലെ കാര്‍ െ്രെഡവര്‍ യോഗേഷ് റൗത്ത്, ഇയാളുടെ സുഹൃത്ത് ബിശ്വാസ് ഖദം, മഹേഷ് ഠാക്കൂര്‍ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. 

ദില്ലിയിലെ നിര്‍ഭയ കേസിന് സമാനമായ സംഭവമാണിതെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നുമുള്ള പ്രോസിക്യൂഷന്‍ ആവശ്യം കോടതി അംഗീകരിച്ചു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി വിലയിരുത്തി. 2009 ഒക്ടോബര്‍ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴി നയന പൂജാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗം ചെയ്ത് കൊല്ലുകയായിരുന്നു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മണ്ഡലപൂജയ്ക്ക് ഒരാഴ്ച മാത്രം; ഇന്ന് 6 മണിവരെ ശബരിമലയിലെത്തിയത് 67000 തീർത്ഥാടകർ
'ബീഹാറിലെ ജംഗിൾരാജ് പിഴുതെറിഞ്ഞത് പോലെ ബംഗാളിലെ മഹാജംഗിൾരാജ് അവസാനിപ്പിക്കണം'; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മോദി