ഖത്തറിൽ ഇനി ഇന്ത്യക്കാർക്കും ഓൺ അറൈവൽ വിസ

Published : Sep 01, 2016, 07:31 PM ISTUpdated : Oct 05, 2018, 12:27 AM IST
ഖത്തറിൽ ഇനി ഇന്ത്യക്കാർക്കും ഓൺ അറൈവൽ വിസ

Synopsis

ദോഹ: ഖത്തറിൽ ഇനി ഇന്ത്യക്കാർക്കും ഓൺ അറൈവൽ വിസ ലഭിക്കും.ആഭ്യന്തരമന്ത്രാലയത്തിന്റെ സാങ്കേതികസംവിധാനങ്ങൾ പൂർത്തിയായാൽ ആഴ്ചകൾക്കകം വിസകൾ അനുവദിച്ചു തുടങ്ങുമെന്ന് ഖത്തർ എയർവെയ്സ് സിഇഒ അക്ബർ അൽബേക്കർ അറിയിച്ചു. നിലവിൽ യു.എസ്, യു.കെ, ഫ്രാൻസ്, ഇറ്റലി, തുടങ്ങി 33 രാജ്യങ്ങൾക്കാണ് ഖത്ത ഓൺ അറൈവൽ വിസ അനുവദിക്കുന്നത്.

ഇതിനുപുറമെ ജിസിസി രാജ്യങ്ങളിലെയും തുർക്കിയിലെയും പൗരന്മാർക്ക് വിസയില്ലാതെതന്നെ രാജ്യത്ത് പ്രവേശിക്കാനാവും. ജിസിസി രാജ്യങ്ങളിൽ റസിഡൻസി വിസയുള്ള 201 വിഭാഗങ്ങളിൽപെടുന്ന പ്രൊഫഷനലുകൾക്കും ഓൺ അറൈവൽ വിസ നൽകിവരുന്നുണ്ട്. ഒരുമാസത്തെ കാലാവധിയുള്ളതായിരിക്കും  ഇത്തരം വിസകൾ. വിനോദസഞ്ചാര വികസനം ലക്ഷ്യമിട്ട് നേരത്തെയുള്ള 33 രാജ്യങ്ങൾക്ക്പുറമെ ഇന്ത്യ, റഷ്യ, ചൈന എന്നീ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്കാർക്കുകൂടി ഓണ്‍ അറൈവൽ വിസകൾ അനുവദിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

ഇതനുസരിച്ച് ഇന്ത്യയിൽനിന്ന് ഓൺലൈൻവഴി അപേക്ഷിക്കുന്നവർക്ക് 48 മണിക്കൂറിനകം വിസ അനുവദിക്കും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഓൺലൈൻവഴി പരിശോധിക്കാനും സംവിധാനമുണ്ടാവും. ഓൺലൈൻ വിസ സംവിധാനത്തിനായി വിസ പ്രോസസിംഗ് സ്ഥാപനമായ വിഎഫ്എസ് ഗ്ലോബലുമായി ഖത്തർ എയർവെയ്സും ആഭ്യന്തര മന്ത്രാലയവും കരാറിൽ ഒപ്പുവെച്ചു.

ഓൺ അറൈവൽ വിസ സംവിധാനം നടപ്പിലാകുന്നതോടെ മലയാളികൾക്ക്ഒരുമാസത്തേക്കാണെങ്കിലും കുടുംബത്തെ കൊണ്ടുവരാൻ എളുപ്പമാകും. ഇതിനായി  വാടകകരാർ നഗരസഭയിൽ രജിസ്റ്റർ ചെയ്തതിന്റെ പകർപ്പുകൂടി കുടുംബാംഗങ്ങളെകൊണ്ടുവരുന്നതിനുള്ള അപേക്ഷയോടൊപ്പം വെച്ചാൽ മതിയാവും. നിലവിൽ ട്രാവൽ ഏജൻസികൾ വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്താണ് പലരും കുടുംബാംഗങ്ങളെ കൊണ്ടുവരാനുള്ള സന്ദർശക വിസ സംഘടിപ്പിക്കുന്നത്. ഒരു വിസയിൽ ചുരുങ്ങിയത് 200 ഖത്തർ റിയാലെങ്കിലും അധികം ഈടാക്കിയാണ് ട്രാവൽ ഏജന്റുമാർ ഇത്തരം വിസകൾ നൽകുന്നത്. ഓൺ അറൈവൽ വിസകൾ അനുവദിക്കുന്നതോടെ സന്ദർശക വിസകൾ എടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ എളുപ്പമാകും.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ശബരിമല സ്വര്‍ണക്കൊള്ള; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു; അന്വേഷണം മുൻ മന്ത്രിയിലേക്ക് എത്തിയതോടെ സിപിഎം കൂടുതൽ പ്രതിരോധത്തിൽ
വിദ്യാര്‍ത്ഥികളേ നിങ്ങൾക്കിതാ സുവര്‍ണാവസരം! അഞ്ച് ലക്ഷം രൂപ വരെ സമ്മാനം നേടാം, ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസിൽ പങ്കെടുക്കാം