ഇന്ത്യക്ക് എൻഎസ്ജി അംഗത്വമില്ല

Published : Jun 24, 2016, 05:37 AM ISTUpdated : Oct 05, 2018, 04:11 AM IST
ഇന്ത്യക്ക് എൻഎസ്ജി അംഗത്വമില്ല

Synopsis

ഇന്ത്യയെ ആണവ വിതരണ സംഘത്തിൽ ഉൾപ്പെടുന്നതിനെ ദക്ഷിണ കൊറിയയിലെ സോളിൽ നടന്ന പ്ലീനറി സമ്മേളനത്തിൽ ശക്തമായി എതിര്‍ത്തത് ചൈനയാണ്. അതിന് പിന്നാലെ സ്വിറ്റ്സർലാന്‍റ്, ന്യൂസിലാന്‍റ്, ബ്രസീൽ,  തുര്‍ക്കി, അയര്‍ലന്റ്, ഓസ്ട്രിയ ഉൾപ്പടെ ഒന്‍പത് രാജ്യങ്ങളും എതിർപ്പറിയിച്ചു. ആണവ നിര്‍വ്യാപന കരാറിൽ ഒപ്പുവെക്കാത്ത ഇന്ത്യയെ ഉൾപ്പെടുത്തുന്നത് തെറ്റായ കീഴ്വഴക്കമാകുമെന്ന വാദമാണ് ഈ രാജ്യങ്ങൾ ഉയര്‍ത്തിയത്. അമേരിക്ക, റഷ്യ, ബ്രിട്ടൻ ഉൾപ്പടെ 38 രാഷ്ട്രങ്ങളുടെ പിന്തുണ ഇന്ത്യക്ക് കിട്ടി. പത്ത് അംഗങ്ങൾ എതിര്‍ത്തതോടെ ഇന്ത്യയുടെ എൻഎസ്ജി പ്രവേശനം സംബന്ധിച്ച കാര്യത്തിൽ തീരുമാനമെടുക്കാതെ പ്ലീനറി സമ്മേളനം പിരിഞ്ഞു. 

സാങ്കേതിക കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഒരു രാജ്യത്തിന്‍റെ കടുംപിടുത്തമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായതെന്ന് ചൈനയെ പരോക്ഷമായി വിമര്‍ശിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എൻഎസ്ജി അംഗത്വത്തിന് വേണ്ടിയുള്ള ഇന്ത്യയുടെ നീക്കങ്ങൾ യുക്തിപൂര്‍വ്വം ആയിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദശര്‍മ്മ പ്രതികരിച്ചു.

അതേസമയം ആണവ നിര്‍വ്യാപന കരാറിൽ ഒപ്പുവെക്കാത്ത രാഷ്ട്രങ്ങളെ എൻഎസ്ജിയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ ചര്‍ച്ചകൾ തുടരുമെന്നാണ് പ്ലീനറി സമ്മേളനത്തിന് ശേഷം ഇറക്കിയ വാര്‍ത്താ കുറിപ്പിൽ വ്യക്തമാക്കുന്നത്. എൻപിടി ചട്ടം നിലനിൽക്കുന്പോൾ അത് മറികടക്കാനാകില്ലെന്നായിരുന്നു ചൈനയുടെ മറുപടി. ചൈന ഉൾപ്പടെ പത്ത് രാജ്യങ്ങൾ തീര്‍ക്കുന്ന തടസ്സം മറികടക്കുക ഭാവിയിലും ഇന്ത്യക്ക് മുന്നിലെ വെല്ലുവിളിയായി തുടരും. എൻഎസ്ജിയിൽ അംഗത്വം കിട്ടിയിരുന്നെങ്കിൽ ആണവ രംഗത്ത് വലിയ കുതിച്ചുചാട്ടം നടത്താൻ ഇന്ത്യക്ക് സാധിക്കുമായിരുന്നു. ഇന്ത്യക്കെതിരെ ചൈന എടുക്കുന്ന കടുത്ത നിലപാട് ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധത്തിൽ വരും ദിവസങ്ങളിൽ വിള്ളലുണ്ടാക്കുമോ എന്ന ചര്‍ച്ചകളും ആരംഭിച്ചുകഴിഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. എ.ജെ. ഷഹ്നയുടെ ആത്മഹത്യ, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു
'മുൻപത്തേതിനേക്കാൾ ആയുധവും സേനയും സജ്ജം, ആക്രമിച്ചാൽ തിരിച്ചടിക്കും'; അമേരിക്കൻ - ഇസ്രായേൽ കൂട്ടുകെട്ടിനെതിരെ ഇറാൻ പ്രസിഡൻ്റ്