സ്വച്ഛ് ഭാരതിന്റെ കാലത്തും പൊതു കക്കൂസെന്ന പേരുദോഷം മാറാതെ ഇന്ത്യൻ റെയിൽവെ

Published : Jan 10, 2017, 05:12 AM ISTUpdated : Oct 05, 2018, 12:40 AM IST
സ്വച്ഛ് ഭാരതിന്റെ കാലത്തും പൊതു കക്കൂസെന്ന പേരുദോഷം മാറാതെ ഇന്ത്യൻ റെയിൽവെ

Synopsis

തിരുവനന്തപുരം: സ്വച്ഛ് ഭാരതും എല്ലാവര്‍ക്കും ശൗചാലയം പദ്ധതിയുമായി രാജ്യം മുന്നേറുമ്പോൾ ഏറ്റവും വലിയ പൊതു കക്കൂസെന്ന പേരുദോഷം മാറാതെ ഇന്ത്യൻ റെയിൽവെ. പതിനൊന്നാം പദ്ധതികാലത്ത് ആവിഷ്കരിച്ച ബയോ ടൊയ് ലറ്റ് സംവിധാനം വര്‍ഷം ആറുകഴിഞ്ഞിട്ടും നടപ്പായില്ല. രാജ്യത്താകെ 25 ശതമാനം ബോഗികളിൽ മാത്രമാണ് ഇപ്പോഴും ബയോ ടൊയ് ലറ്റുകള്‍ ഉള്ളത്.

ട്രാക്കിൽ നിന്ന് പുറന്തള്ളുന്ന മനുഷ്യവിസര്‍ജ്യമടക്കമുള്ള മാലിന്യങ്ങൾ വലിയ അഴുക്കുചാൽ വഴി ഒഴുകി സ്റ്റേഷനു പുറത്തേക്കാണ് പോവുന്നത്. അവിടെ നിന്ന് ജനവാസ കേന്ദ്രങ്ങലിലേക്കും ജലസ്രോതസ്സുകളിലേക്കുമെത്തുന്നു. വ്യക്തിഗത കക്കൂസുകളുടെ എണ്ണം നോക്കി വികസനമളക്കുന്ന നാട്ടിലാണ് വഴിനീളെ വിസര്‍ജ്യം വിതറുന്ന ഈ വൃത്തികേടെന്നോർക്കണം.

പുറമെ പാളത്തിൽ മാത്രമല്ല , അകം കാഴ്ചകളും അറപ്പുണ്ടാക്കുന്നത് തന്നെ. പൊട്ടിയൊലിച്ചും നിറഞ്ഞു കവിഞ്ഞുമുള്ള കക്കൂസുകൾ. പ്രതിദിനം മൂന്ന് ലക്ഷം ലിറ്റര്‍ മാലിന്യം റെയിൽവെ  ട്രാക്കിലേക്കൊഴുക്കുന്നുണ്ടെന്നാണ് സന്നദ്ധ സംഘടനയുടെ പഠനം. പാളത്തിലേക്ക് തുറക്കുന്ന കക്കൂസുകള്‍ മാറ്റാൻ റെയിൽവെ 2011 ലാണ്. പദ്ധതിയുണ്ടാക്കിയത്. ഇതിനായി 4000 കോടി വകയിരുത്തി. എന്നാല്‍ ആറു വര്‍ഷത്തിനിപ്പുറവും സംഗതി ട്രാക്കിലായിട്ടില്ല.

തിരുവനന്തപുരം ഡിവിഷനിലെ 1700 കോച്ചുകളിൽ 320 എണ്ണത്തിൽ മാത്രമാണ് ഭാഗികമായെങ്കിലും ബയോ ടൊയ്‌ലറ്റുള്ളത്. ഇന്ത്യയിലെ ആകെ കണക്കെടുത്താൽ ബയോ ടോയ്‌ലെറ്റുള്ള കോച്ചുകളാകട്ടെ 25 ശതമാനത്തിൽ താഴെ മാത്രവും. പദ്ധതിയുടെ വിജയസാധ്യത മുതൽ പ്രവര്‍ത്തന ചെലവിൽ വരെ ആശങ്ക നിലവിലുള്ളപ്പോൾ തന്നെ 2019 ൽ പൂർത്തിയാക്കുമെന്നാണ് പുതിയ വാഗ്ദാനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

384.34 കോടി മുടക്കി സർക്കാർ, ആയിരക്കണക്കിന് മനുഷ്യർക്ക് ആശ്വാസത്തിന്‍റെ തണലാകും; കൊച്ചിൻ ക്യാൻസർ സെന്‍റർ ഉടൻ നാടിന് സമർപ്പിക്കും
'മൈ ഫ്രണ്ട്', നെതന്യാഹുവുമായി ചർച്ച നടത്തി മോദി; ഇന്ത്യ-ഇസ്രയേൽ ബന്ധം കൂടുതൽ ഉയരങ്ങളിലേക്ക്, ഭീകരവാദത്തിനെതിരെ ഒന്നിച്ച് പോരാടും