
തിരുവനന്തപുരം: നികുതി ഇളവു നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ മുന്‍ ധനമന്ത്രി കെ.എം. മാണിക്കെതിരെ വിജിലന്‍സിന്റെ ത്വരിത പരിശോധന. ഈ ഇനത്തില്‍ പൊതുഖജനാവിന് 150 കോടി രൂപ നഷ്ടമുണ്ടായെന്നാണു പരാതി.
കോഴി ഇറക്കുമതിയില്‍ തോംസണ്‍ ഗ്രൂപ്പിന് നികുതി ഇളവു നല്‍കിയെന്നാണു പ്രധാന ആരോപണം. ആയുര്‍വേദ മരുന്നു കമ്പനികള്‍ക്കു നികുതി ഇളവു നല്‍കിയതിലും ക്രമക്കേടുണ്ടെന്നു പരാതിക്കാരന്‍ ആരോപിക്കുന്നു.
വിജിലന്‍സിന്റെ എറണാകുളം യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. +
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam