
തിരുവനന്തപുരം: എ.കെ. ശശീന്ദ്രന്റെ വിവാദ ഫോണ്‍ വിളി സര്‍ക്കാര്‍ അന്വേഷിക്കും. ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അല്‍പ്പ സമയത്തിനകം തീരുമാനമെടുക്കുമെന്നാണ് വിവരം. ഡിജിപി ലോക്‌നാഥ് ബഹ്‌റയും ആഭ്യന്തര സെക്രട്ടറിയും മുഖ്യമന്ത്രി പിണറായി വിജയനുമായി രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു.
ശശീന്ദ്രന്റെ ഫോണ്‍ സംഭാഷണം സംബന്ധിച്ച് ഇതുവരെ യാതോരു പരാതിയും ലഭിച്ചിട്ടില്ലെന്നാണ് ഡിജിപി വ്യക്തമാക്കിയത്. അതുകൊണ്ട് തന്നെ ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പരിശോധിക്കുകയാണ്. ക്രൈം ബ്രാഞ്ച് അന്വേഷണമോ ജുഡീഷ്വല്‍ അന്വേഷണമോ ഉണ്ടായേക്കുമെന്നാണ് വിവരം.
തനിക്കതിരെ ഉയര്‍ന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് ശശീന്ദ്രനും എന്‍സിപി നേതൃത്വും ആവശ്യപ്പെട്ടിരുന്നു. ശശീന്ദ്രന്‍ രാവിലെ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam