
ടെല്‍ അവീവ്: ഗാസയിൽ ഹമാസ് കേന്ദ്രങ്ങൾക്കുനേരെ ആക്രമണം ശക്തമാക്കി ഇസ്രയേൽ. നാല് പലസ്തീൻകാർ മരിച്ചെന്നാണ് റിപ്പോർട്ട്. ഹമാസിന്റെ ആക്രമണത്തിൽ ഒരു ഇസ്രയേലി സൈനികൻ മരിച്ചതിനെത്തുടർന്നാണ് നടപടി. വെടിനിർത്തൽ കരാറിന്റെ ലംഘനമാണ് നടപടിയെന്ന് ഹമാസ് ആരോപിച്ചു. ഗാസ അതിർത്തിയിൽ 17 ആഴ്ചകളായി പ്രതിഷേധം തുടരുന്ന ഹമാസ് അതിർത്തി കടന്ന് റോക്കറ്റാക്രമണം നടത്തിയതിനെത്തുടർന്നാണ് ഇസ്രയേൽ പ്രത്യാക്രമണം നടത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam