
മുംബൈ: ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ കാമുകി ശ്വാസം മുട്ടി മരിച്ച കേസില്‍ യുവാവിനെതിരെ കൊലക്കുറ്റം. ഇസ്രയേലി പൗരനായ ഒറീറോന്‍ യാക്കോവിനെതിരെയാണ് മനഃപൂര്‍വ്വമല്ലാത്ത നരഹത്യാകുറ്റം ചുമത്തിയത്. മുംബൈയിലെ ഹോട്ടലില്‍ വെച്ച് കഴിഞ്ഞ വര്‍ഷമായിരുന്നു സംഭവം. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ യുവതി ശ്വാസം മുട്ടി മരിക്കുകയായിരുന്നുവെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചതായി പോലീസ് അറിയിച്ചു. ഇരുവരും ഇസ്രയേലുകാരാണ്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തിയതാണ് 23കാരനായ യാക്കോവും 20കാരിയായ കാമുകിയും. ദക്ഷിണ മുംബൈയിലെ കൊലാബാ ഹോട്ടലിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഹോട്ടലില്‍വെച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ യാക്കോവ് യുവതിയുടെ കഴുത്തില്‍ ശക്തമായി അമര്‍ത്തി. ശ്വാസം മുട്ടിയതിനെ തുടര്‍ന്ന് കാമുകി അബോധാവസ്ഥയിലായി. യാക്കോവ് ഹോട്ടല്‍ അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് എത്തി യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരണകാരണം എന്താണെന്ന് അന്ന് വ്യക്തമാവാത്തതിനാല്‍ ആകസ്മിക മരണമെന്ന തരത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam