
കാണ്‍പൂര്‍: വിജയ് മല്യയ്ക്കും നീരവ് മോദിയ്ക്കും പിന്നാലെ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായ വിക്രം കോത്താരി അടയ്ക്കാനുളളത് 3700 കോടി രൂപയെന്ന് സിബിഐയുടെ കണ്ടെത്തല്‍. നേരത്തേ 800 കോടിരൂപയാണ് ഏഴ് ബാങ്കുകളില്‍നിന്നായി വായ്പ എടുത്തത് വഴി നല്‍കാനുള്ളത് എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. കേസില്‍ കോത്താരിയുടെ ഭാര്യയെയും മകനെയും പ്രതി ചേര്‍ത്തു
ഇന്ത്യയിൽ നിന്ന് മുങ്ങിയിട്ടില്ലെന്ന് വിക്രം കോത്താരി ഇന്നലെ പ്രസ്താവനയില്‍ അറിയിച്ചിരുന്നു. കാൺപൂരിലുണ്ടെന്നും വായ്പ തിരിച്ചടയ്ക്കുമെന്നും കോത്താരി വ്യക്തമാക്കിയിരുന്നു. എന്നാല്‍ മല്യയ്ക്കും നീരവ് മോദിക്കും സമാനമായി രാജ്യം വിടാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് സിബിഐ നീക്കം.
അതേസമയം വിക്രം കോത്താരിയുടെ കാൺപൂരിലെ വീട് സിബിഐ റൊയ്ഡ് ചെയ്യുകയാണ്. യൂണിയൻ ബാങ്കിൽ നിന്ന് 485 കോടി രൂപയും അലഹബാദ് ബാങ്കിൽ നിന്ന് 352 കോടിയും വായ്പ എടുത്ത ശേഷം കോത്താരി ഒരു രൂപ പോലും തിരിച്ചടച്ചില്ലെന്നാണ് കേസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam